Quantcast

ജോഷിമഠിൽ വീടുകളിൽ വിള്ളലുണ്ടായ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം

ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ്

MediaOne Logo

Web Desk

  • Updated:

    2023-01-11 12:03:18.0

Published:

11 Jan 2023 8:02 AM GMT

Joshimath sinking
X

ജോഷിമഠിലെ തകര്‍ന്ന വീടുകള്‍

ഡെറാഡൂണ്‍: ജോഷിമഠിൽ വീടുകളിൽ വിള്ളലുണ്ടായ കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ . ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ്. ജോഷിമഠിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ ഇന്നലെ രണ്ട് ഹോട്ടലുകളും നിരവധി വീടുകളും പൊളിക്കാൻ പദ്ധതിയിട്ടത് തടഞ്ഞിരുന്നു.ഇന്ന് ഭരണകൂടം നാട്ടുകാരുമായി ചർച്ച നടത്തി.ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ്. ഇതിൽ 86 കെട്ടിട്ടങ്ങൾ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജോഷിമഠിൽ ഓരോ ദിവസവും കൂടുതൽ കെട്ടിട്ടങ്ങൾക്ക് വിള്ളലുകൾ കണ്ടെത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കൂടുതൽ വിള്ളലുകൾ കാണപ്പെടുന്നത്. വലിയ കാലപ്പഴക്കം ഇല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ വീഴുന്നുണ്ട്. വിള്ളൽവീണതിനെ തുടർന്ന് മലാരി ഇൻ ഹോട്ടൽ പൊളിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. ആവശ്യമായ നഷ്ടപരിഹാരം നൽകാതെ ഹോട്ടലുകളും വീടുകളും പൊളിക്കാൻ അനുവദിക്കില്ലെനാണ് പ്രദേശവാസികളുടെ നിലപാട്.

രാവിലെ ജില്ലാഭരണകൂടവുമായി ചർച്ച നടത്തിയ ശേഷമാകും തുടർ നടപടി. ജോഷിമഠിന് പിന്നാലെ തൊട്ട് അടുത്ത കർണപ്രയാഗിലും വീടുകളിൽ വിള്ളൽ വീണത് ആശങ്ക ഇരട്ടിപ്പിച്ചു. ക‌ർണപ്രയാഗ് മുനിസിപ്പാലിറ്റി പരിധിയിലെ ബഹുഗുണ നഗറില്‍ അൻപതോളം വീടുകളിലാണ് വിള്ളൽ. ബഹുഗുണ നഗർ, സിഎംപി ബന്ദ്, അപ്പർ സബ്സി മണ്ടി എന്നീ മേഖലകളിലായി 300 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.എൻ.ടി.പി.സിയുടെ തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നി‍ർമ്മിച്ചതാണ് ജോഷിമഠിൽ ഭൗമ പ്രതസന്ധിക്ക് കാരണമെന്ന് ആരോപിച്ചു ദേശവാസികൾ ജോഷിമഠിൽ പ്രകടനം നടത്തി.

TAGS :

Next Story