Quantcast

ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങള്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തത്.

MediaOne Logo

Web Desk

  • Published:

    30 Oct 2021 12:05 PM GMT

ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങള്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
X

ത്രിപുരയിൽ നടന്ന വര്‍ഗീയ ആക്രമണങ്ങളിൽ ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തത്. ആക്രമണം അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരിക്കണം.

ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയുമാണ് ത്രിപുര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആരാധനാലയങ്ങള്‍ക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.

"തെറ്റായതും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകളോ ദൃശ്യങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം. വ്യാജവാര്‍ത്തകള്‍ വന്നാല്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഇന്ന് മുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ഈ കോടതി ആഹ്വാനം ചെയ്യുന്നു. മാധ്യമങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യം പ്രസിദ്ധീകരിക്കാൻ എല്ലാ അവകാശവുമുണ്ട്. പക്ഷേ അസത്യം പ്രചരിപ്പിക്കാനും വര്‍ഗീയത പ്രചരിപ്പിക്കാനും അനുവദിക്കരുത്"- ത്രിപുര ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമമുണ്ടായത്. പള്ളികളും കടകളും വീടുകളും ആക്രമിക്കപ്പെട്ടു. ഇക്കാര്യം പൊലീസ് തന്നെ സ്ഥിരീകരിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. എന്നാല്‍ ത്രിപുര സര്‍ക്കാര്‍ ആരോപിക്കുന്നത് 'പുറത്തുനിന്നുള്ള ഒരു നിക്ഷിപ്ത താൽപ്പര്യ സംഘം' സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കാനും പ്രതിച്ഛായ മോശമാക്കാനും ഗൂഢാലോചന നടത്തുന്നു എന്നാണ്. കത്തുന്ന പള്ളിയുടെ വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുവെന്നും ത്രിപുര സർക്കാർ ആരോപിച്ചു.

TAGS :

Next Story