Quantcast

പ്രവർത്തനം നിർത്തി; കോടതിയെ സമീപിക്കുമെന്ന് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ

നിരോധനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

MediaOne Logo

Web Desk

  • Updated:

    2022-09-29 05:06:57.0

Published:

28 Sep 2022 12:30 PM GMT

പ്രവർത്തനം നിർത്തി; കോടതിയെ സമീപിക്കുമെന്ന് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ
X

ന്യൂഡൽഹി: പ്രവർത്തനം നിർത്തിയതായി, പോപുലർ ഫ്രണ്ടിനൊപ്പം കേന്ദ്ര സർക്കാർ നിരോധിച്ച അനുബന്ധ സം​ഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. നിരോധനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

ക്യാമ്പസ് ഫ്രണ്ടിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം കോടതിയെ സമീപിക്കുമെന്നും ക്യാമ്പസ് ഫ്രണ്ട് പ്രസ്താവനയിൽ വ്യക്തമാക്കി.

നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നതായും അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മറ്റൊരു അനുബന്ധ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എൻ.സി.എച്ച്.ആർ.ഒ)യും അറിയിച്ചു. സംഘടനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് എൻ.സി.എച്ച്.ആർ.ഒ നേതാവ് പ്രൊഫ എ.മാര്‍ക്സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

യുപി, കർണാടക, ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.

TAGS :

Next Story