Quantcast

സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി

MediaOne Logo

Subin

  • Published:

    9 May 2018 3:12 AM GMT

സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി
X

സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി

ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്.

സിംബാബ്‌വെയില്‍ സൈന്യം അധികാരം പിടിച്ചെടുത്തു. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലായി. സിംബാബ്‌വെ പ്രസിഡന്റ് മുഗാബെയെ വീട്ടുതടങ്കലിലാക്കി.

ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എസ് ബി മോയോ സിബിസി വഴി നടത്തിയ പ്രഖ്യാപനത്തോടെയാണ് അട്ടിമറി വിവരം പുറംലോകം അറിഞ്ഞത്. നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുബവും സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.

സൈനിക അട്ടിമറിയല്ലെന്നും പ്രസിഡന്റിനും രാജ്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. അവധിയിലുള്ള സൈനികരോട് അടിയന്തിരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മുഗാബെയുമായി ഫോണില്‍ സംസാരിച്ചു.

പ്രതിരോധ സേന നേതാക്കളെ ബന്ധപ്പെടാന്‍ ഒരു പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്, പ്രസിഡന്റ് മുഗാബുമായി കൂടിക്കാഴ്ച്ച നടത്തും അങ്ങനെ സിംബാബ്‌വെയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാകും. എന്നാല്‍ ഹരാരെയെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ സിബാബ് വെയില്‍ ഭരണഘടനാപരമായ മാറ്റമുണ്ടാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.

മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 1980ല്‍ തുടങ്ങിയ മുഗാബെ ഭരണം, വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

TAGS :

Next Story