Quantcast

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും

MediaOne Logo

Sithara

  • Published:

    13 May 2018 3:59 AM GMT

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും
X

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റുമാര്‍.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റുമാര്‍. ബറാക് ഒബാമയും ജോര്‍ജ് ഡബ്ല്യു ബുഷുമാണ് ട്രംപിന്റെ നയങ്ങളേയും നിലപാടുകളേയും വിമര്‍ശിച്ച് രംഗത്തുവന്നത്. വ്യത്യസ്ത വേദികളിൽ സംസാരിക്കുമ്പോഴാണ് ഇരുവരും പേരെടുത്ത് പറയാതെ ട്രംപിനെ വിമർശിച്ചത്.

ഡോണാള്‍ഡ് ട്രംപിനെതിരായ വിമര്‍ശങ്ങള്‍ അമേരിക്കകത്തും പുറത്തും ശക്തമാകുന്നതിനിടെയാണ് മുന്‍ പ്രസിഡന്‍റുമാരായ ബറാക് ഒബാമയും ജോര്‍ജ് ബുഷും ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളും വെളുത്ത വര്‍ഗ മേധാവിത്വ ബോധവുമടക്കം ഏതു തരം വംശീയ ഭ്രാന്തും അമേരിക്കന്‍ മൂല്യങ്ങള്‍ക്കെതിരാണെന്ന് ജോര്‍ജ് ബുഷ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് ട്രംപ് നയങ്ങള്‍ക്കെതിരെ ബുഷ് മനസ്സ് തുറന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികൾ അമേരിക്കൻ ജനാധിപത്യത്തിനുഭീഷണിയാണെന്നും ബുഷ് അഭിപ്രായപ്പെട്ടു. ട്രംപ് ഭരണത്തിന്‍ കീഴില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ബുഷിന്റെ പരാമര്‍ശങ്ങള്‍‍.

ഗവർണർ തെരഞ്ഞെടുപ്പ് നടക്കുന്ന ന്യൂ ജഴ്സിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയുടെ പ്രചാരണത്തിനെത്തിയപ്പോഴാണ് ബറാക് ഒബാമ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചത്. ഭിന്നിപ്പിന്‍റെയും ഭയത്തിന്‍റെയും രാഷ്ട്രീയം തള്ളിക്കളയണമെന്ന് പറ‍ഞ്ഞ ഒബാമ നൂറ്റാണ്ടുകൾക്കുമുന്‍പത്തെ വെറുപ്പിന്റെ രാഷ്ട്രീയം ഇനിയും കൊണ്ടുനടക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പിന്നീടൊരിക്കലും അവരെ ഒന്നിപ്പിക്കാനോ അവരെ നന്നായി ഭരിക്കാനോ നിങ്ങള്‍ക്കാവില്ലെന്നും ഒബാമ പറഞ്ഞു.

പൊതുവെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മുന്‍ പ്രസിഡന്‍റുമാര്‍ നിലവിലെ പ്രസിഡന്‍റിനേയോ നിലവിലെ പ്രസിഡന്റ് മുന്‍ പ്രസിഡന്റുമാരേയോ വിമര്‍ശിക്കുന്നത് പതിവില്ല. ട്രംപ് ഭരണകൂടം ഈ പതിവുകൂടിയാണ് തെറ്റിക്കുന്നത്.

TAGS :

Next Story