ആലപ്പാട് കരിമണല്‍ ഖനനം: ജനങ്ങളുടെ ജീവിതം തകർക്കുന്ന വികസനങ്ങൾ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍
കരിമണല്‍ നാടിന്റെ സമ്പത്താണ് അത് ഉപയോഗപ്പെടുത്തണം. കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍.

ജനങ്ങളുടെ ജീവിതം തകർക്കുന്ന തരത്തിലുള്ള വികസനങ്ങൾ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഖനനം നടക്കുന്ന ആലപ്പാട് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തണമെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.
ആലപ്പാട് കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ നാടിന്റെ സമ്പത്താണ് അത് ഉപയോഗപ്പെടുത്തണം. ആലപ്പാട് ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാരാണോയെന്ന് പരിശോധിക്കുമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരത്തെ അനുകൂലിച്ചിരുന്നു. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും തീരം സംരക്ഷിച്ചുകൊണ്ട് തന്നെ ഖനനം തുടരുമെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്. സ്വകാര്യ ലോബികൾക്ക് വേണ്ടി മറ്റ് ഖനന മേഖലകളിൽ മുമ്പ് സമരം നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനന വിരുദ്ധ സമരം 70 ദിവസം പിന്നിട്ട് ശക്തമാകുകയാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്.
Adjust Story Font
16

