കുഞ്ഞനന്തനെ കാണാനെത്തിയ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രോട്ടോകോള്‍ പാലിക്കാതിരുന്നതെന്ന് ഇപി ജയരാജന്‍
പികെ കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ ബഹുജന പങ്കാളിത്തം ഉണ്ടായതും അവിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ്- പ്രവര്‍ത്തകരാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. അവിടെ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പികെ കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ ബഹുജന പങ്കാളിത്തം ഉണ്ടായതും അവിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
"അവിടെ സിപിഎംകാരല്ല പ്രോട്ടോകോള്‍ ലംഘിച്ചത്, മുസ്‌ലിം ലീഗുകാരും കോണ്‍ഗ്രസുകാരുമാണ്, അവിടെ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അവരാണ്, കുഞ്ഞനന്തനുമായി വളരെ നല്ല ബന്ധമുള്ളവരാണ് ആ പ്രദേശത്തെ ലീഗുകാരും കോണ്‍ഗ്രസുകാരും അവരാണ് പോയതെന്നും മന്ത്രി പറയുന്നു.
Watch More...
Adjust Story Font
16

