Quantcast

അട്ടപ്പാടി മധു കേസ്: 15ാം സാക്ഷിയും കൂറുമാറി

താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് സാക്ഷി കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 July 2022 7:53 AM GMT

അട്ടപ്പാടി മധു കേസ്: 15ാം സാക്ഷിയും കൂറുമാറി
X

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 15ആം സാക്ഷി മെഹറുന്നീസയാണ് കൂറുമാറിയത്. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. ഇന്നലെ പതിനാലാം സാക്ഷി ആനന്ദൻ കുറുമാറിയിരുന്നു.

നിലവിൽ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. കൂറുമാറിയതിനെ തുടർന്ന് വനം വകുപ്പ് വാച്ചറായ പന്ത്രണ്ടാം സാക്ഷി അനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിനെതിരെ അനിൽ കുമാർ മണ്ണാർക്കാട് എസ്സ്-എസ്റ്റി കോടതിയിൽ ഹരജി നൽകി.

ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെയാണ് ആദ്യമായി രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിൻറെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

TAGS :

Next Story