Quantcast

മാര്‍ക്ക് ജിഹാദ്: എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ്

ദില്ലി സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ജമാ അത്തെ ഇസ്ലാമി ബോധപൂർവ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    8 Oct 2021 10:31 AM GMT

മാര്‍ക്ക് ജിഹാദ്: എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ്
X

മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ രാകേഷ് പാണ്ഡെയെ പിന്തുണക്കുന്നില്ല. എന്നാല്‍ ഇതിലും കടുത്ത ആരോപണം ഉന്നയിച്ച എളമരം കരീമിനെതിരെ ആരും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണ്. കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ദില്ലി സർവ്വകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാ​ഗമാണെന്ന് വിശ്വസിക്കാൻ നിലവിൽ തെളിവുകളൊന്നുമില്ല. അതിനാൽ ഈ പരാമർശം പൊതുവേ കേരളത്തിനെതിരാണ്. അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ല.

എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ ബിജെപിയുടെ മേൽ കുതിര കയറാൻ ഇടത്-വലത് കക്ഷികൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശ്രം പൊതുസമൂഹം അം​ഗീകരിക്കില്ല. ഈ വിഷയത്തിൽ കേരളത്തിൽ വർ​ഗ്​ഗീയ ചേരിതിരിവ് ഉണ്ടാക്കാനാകുമോ എന്നാണ് ഇവരുടെ അന്വേഷണം. ഇത് പരിഹാസ്യമാണ്. കാരണം ഇതേ ആശയം ഇതിലും കടുത്ത ഭാഷയിൽ പ്രസം​ഗിച്ചത് കേരളത്തിലെ മുതിർന്ന സിപിഎം നേതാവാണ്. മുസ്ലീങ്ങളെ അവഹേളിച്ച സിപിഎം നേതാവിന് നേരെ കണ്ണടച്ചവരാണ് ഇപ്പോൾ ഏതൊ ഒരു പ്രൊഫസറുടെ 2 വരി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബിജെപിയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. ഈ സെലക്ടീവ് പ്രതികരണം പുരോ​ഗമന സമൂഹത്തിന് ചേർന്നതല്ല.

ഈ വർഷം ഫെബ്രുവരി 21 ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗവും രാജ്യസഭാ അം​ഗവും മുൻ വ്യവസായ മന്ത്രിയുമായിരുന്ന ശ്രീ എളമരം കരീം കോഴിക്കോട് എൻ.ജി.ഒ ഹാളിൽ നടത്തിയ പ്രസം​ഗം മാധ്യമങ്ങളുടെ അന്തിച്ചർക്ക് വേണ്ട വിഭവം ആകാത്തതിന് പിന്നിലുള്ള അജണ്ട എല്ലാവർക്കും മനസിലാകും. ദില്ലി സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ജമാ അത്തെ ഇസ്ലാമി ബോധപൂർവ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്. രണ്ടു പേർക്കും ഒരേ സ്വരവും ഒരേ ആശയവുമാണ്. യഥാർത്ഥത്തിൽ കരീം പറഞ്ഞ അത്ര കടുത്ത പരാമർശമല്ല രാകേഷ് പാണ്ഡേ നടത്തിയത്. അന്ന് അസ്വാഭാവികത തോന്നാത്തവർക്ക് ഇപ്പോൾ അത് തോന്നുന്നത് ബിജെപി വിരോധം കൊണ്ട് മാത്രമാണ്. സംശയം ഉള്ളവർ ഈ പ്രസം​ഗം ഒന്ന് കേട്ടു നോക്കുക....

TAGS :

Next Story