ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: സിഎജി റിപ്പോർട്ട്
1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ല

തിരുവനന്തപുരം: ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ചറ്റ് സംഭവിച്ചെന്ന് സിഎജി റിപ്പോർട്ട്. 1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ല.
ഒരു ജില്ലയിൽ ഇന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിനുള്ള അധിക പെർമിറ്റ് ഫീസ് ആയി 8.31 കോടി ഈടാക്കുന്നതിലും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡയറക്ടർ ബോർഡ് പുനഃസംഘടനയുടെ മറവിൽ വിദേശമദ്യ ലൈസൻസ് കൈമാറ്റം ചെയ്തത് മൂലം 64.00 ലക്ഷം കുറവും കള്ള് ഷാപ്പുകളുടെ അധിക വാർഷിക വാടക ഈടാക്കുന്നതിൽ 43 കോടിയുടെ വരുമാനഷ്ടവും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമർപ്പിച്ച സിഐജി റിപ്പോർട്ടിലാണ് എക്സൈസ് വകുപ്പിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുള്ളത്.
Next Story
Adjust Story Font
16

