Quantcast

കല്ലായിയിൽ വീണ്ടും സംഘർഷം; സർവേ നടപടികൾ രണ്ടാമതും നിർത്തിവെച്ചു

നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-21 12:42:24.0

Published:

21 March 2022 11:38 AM GMT

കല്ലായിയിൽ വീണ്ടും സംഘർഷം; സർവേ നടപടികൾ രണ്ടാമതും നിർത്തിവെച്ചു
X

സംസ്ഥാനത്ത് കെറെയിൽ കല്ലിടലിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കാട് വെസ്റ്റ് കല്ലായിയിൽ സർവേ നടപടികൾ വീണ്ടും നിർത്തി വെച്ചു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. വീണ്ടും ഉദ്യോഗസ്ഥർ കല്ലിടൽ നടപടികളുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

സംഘടിച്ചെത്തിയ നാട്ടുകാർ ഒരു തരത്തിലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നില്‍ക്കുകയാണ്. തുടർന്ന് പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ തന്നെ ഏർപ്പെടുത്തേണ്ട സാഹചര്യവും ഉണ്ടായി. തുടർന്നാണ് കല്ലിടാൻ എത്തിയവർ പിരിഞ്ഞു പോവുന്ന സാഹചര്യം ഉണ്ടായത്. എന്നാൽ ഇനിയും കല്ലിടാൻ വരുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് തന്നെ സംഘടിച്ചിരിക്കുകയാണ്.

ഉച്ചക്ക് പിരിഞ്ഞു പോയ സംഘം മറ്റൊരു ദിവസം കളക്ടറുമായി സംസാരിച്ച ശേഷം വരാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. തുടർന്ന് ആളുകളെല്ലാം ഇവിടെ നിന്ന് പിരിഞ്ഞു പോയിരുന്നു. എന്നാൽ ഉച്ചക്ക് രണ്ടരയോടുകൂടിയാണ് സംഘം വീണ്ടും ഒരു വീട്ടിൽ കല്ലാടാൻ എത്തിയത്. വീട്ടിൽ കയറിയ ശേഷം സമര സമിതി പ്രവർത്തകർ അകത്തു കടക്കാതിരിക്കാൻ ഗെയ്റ്റ് അകത്തു നിന്നും പൂട്ടുകയും ചെയ്തു. കല്ലിട്ട് പുറത്തിറങ്ങിയതിന് ശേഷം കൂടുതൽ സമര സമിതി പ്രവർത്തകർ സംഘടിച്ചെത്തുകയും അവിടെ സ്ഥാപിച്ച കെ റെയിൽ കല്ല് പിഴിതു കളയുകയും ചെയ്തു. തുടർന്ന് മറ്റെവിടെയും കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.

കൂടാതെ കോട്ടയം കുഴിയാലിപ്പടിയിൽ കല്ലിടാനെത്തിയ വാഹനം സമര സമിതി തടഞ്ഞു. വാഹനത്തിന് മുകളിൽ കയറിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.

അതേസമയം കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

TAGS :

Next Story