അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി സിപിഎം; വഴങ്ങാതെ ജി.സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് അടിയന്തര അനുനയ നീക്കം

ആലപ്പുഴ: പാർട്ടിയുമായി തെറ്റി നിൽക്കുന്ന സിപിഎം മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി സിപിഎം. ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തി. 20 മിനുട്ടിലേറെ നീണ്ട കൂടിക്കാഴ്ചക്ക് ശേഷവും വാർത്തസമ്മേളനം വിളിക്കുമെന്ന മുൻ നിലപാടിൽ നിന്ന് ജി.സുധാകരൻ പിന്തിരിപ്പിക്കാനായില്ല.
ജില്ല സെക്രട്ടറി ആർ. നാസർ, ഏഴ് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങൾ എന്നിവരാണ് സുധാകരന്റെ വസതിയിൽ അനുനയനീക്കവുമായി എത്തിയത്. സി.എസ് സുജാതയും നേതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ല സെക്രട്ടേറിയേറ്റ് അംഗവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്. സലാം എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് അടിയന്തര അനുനയ നീക്കം.
Next Story
Adjust Story Font
16

