ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി സിപിഎം
സിപിഎം മടവൂർ പള്ളിത്താഴം ബ്രാഞ്ച് കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്

കോഴിക്കോട്: മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സിപിഎം. നദ്വി പ്രസംഗിച്ച മടവൂരാണ് പ്രതിഷേധമുണ്ടായത്.
പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമര്‍ശിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്വിക്കെതിരെ പ്രതിഷേധം നടന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്വി വിവാദ പരാമര്‍ശം നടത്തിയത്.
'ഉസ്താദല്ല നാക്ക് പുഴുത്തൊരു പരനാറി.വളരെ വൃത്തികെട്ട രീതിയിലാണ് പണ്ഡിത വേഷം ധരിച്ച ചില നാറികള്‍ ഇത്തരത്തിലൊരു പ്രസംഗം നടത്തിയത്. ഇഎംഎസിനെ പോലെയുള്ള കേരളത്തിന്റെ കമ്യൂണിസ്റ്റ് ആചാര്യന്റെ കുടുംബത്തെ പോലും അവഗണിക്കാന്‍ ധൈര്യം കാണിച്ച ഇത്തരം നാറികളെ പേറി നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ഞങ്ങള്‍ മനസിലാക്കുന്നത് ഇയാള്‍ സമസ്ത വിഭാഗത്തില്‍പ്പെട്ട ആള്‍ അല്ലെന്നാണ്. സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്. അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വ്യക്തിയാണ് ബഹാഉദ്ദീന്‍,' അഖില്‍ പറഞ്ഞു.
സിപിഎം മടവൂര്‍ പള്ളിത്താഴം ബ്രാഞ്ച് കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. പ്രതിഷേധ യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം സഖാവ് നസ്തര്‍, അഡ്വ അഖീല്‍ അഹമ്മദ്, മുഹമ്മദ്, ശശി എന്നിവര്‍ സംസാരിച്ചു.
Watch Video
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരെയായിരുന്നു ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ വിവാദ പ്രസ്താവന. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാര്യത്വത്തെ എതിർക്കുന്നതെന്നുമായിരുന്നു നദ്‌വിയുടെ പ്രസ്താവന. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം.
ഇഎംഎസിന്റെ മാതാവിന്റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ്സായിരുന്നു. 11-ാം വയസ്സിൽ വിവാഹം നടന്നതിന്റെ പേരിൽ ഇഎംഎസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും നദ്‌വി ചോദിച്ചിരുന്നു.
'ഇഎംഎസിന്റെ മാതാവിനെ കെട്ടിച്ചപ്പോൾ പ്രായം 11 വയസ്. അതിന്റെ പേരിൽ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ? ഇല്ല, അങ്ങനെ ചെയ്യാൻ പാടില്ല. അത് അക്കാലത്തെ രീതിയാണ്. ആ ഒരു നമ്പൂതിരി മാത്രമല്ല, മറ്റ് പല നമ്പൂതിരിമാരും അങ്ങനെയായിരുന്നു.
ബഹുഭാര്യത്വം എന്നാൽ നമ്മുടെ നാട്ടിൽ കുറേ മാന്യൻമാരുണ്ട്. അതിൽ ഉദ്യോഗസ്ഥരും എംപിമാരും എംഎൽഎമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉണ്ട്. അവർക്കെല്ലാം ഭാര്യമാരുണ്ടാവും. പിന്നെ ഇൻചാർജ് ഭാര്യമാർ വേറെയുമുണ്ടാവും. വൈഫ് ഇൻചാർജ്, അങ്ങനെ പേര് പറയാറില്ല. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്ര പേർ കയ്യുയർത്തും''- ഇങ്ങനെയായിരുന്നു പ്രസ്താവന.
Adjust Story Font
16

