Quantcast

ധാതു ഇടനാഴി; കേരള തീരം ഖനനത്തിന് അനുയോജ്യമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

ആമകളെ സംരക്ഷിക്കാൻ തീരം വേണം, എന്നാൽ തീരം ശോഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-02 02:42:53.0

Published:

2 Feb 2026 6:31 AM IST

ധാതു ഇടനാഴി; കേരള തീരം ഖനനത്തിന് അനുയോജ്യമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ
X

ആലപ്പുഴ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത് പോലെ ധാതു ഇടനാഴി വരുമ്പോൾ അത് കേരള തീരത്തിന് വലിയ തിരിച്ചടിയാകും. ആമകളെ സംരക്ഷിക്കാൻ തീരം വേണം, എന്നാൽ തീരം ശോഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നും അപൂർവ ധാതു ഖനനം വർധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കേരള തീരം ഖനനത്തിന് അനുയോജ്യം അല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ധാതു ഇടനാഴി വന്നു കഴിഞ്ഞാൽ തീര ശോഷണം ഉണ്ടാകുമെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ പറഞ്ഞു.

ഖനനം നടത്തുമ്പോൾ അവശിഷ്ടങ്ങൾ കടലിലാണ് ഇടുക ഇത് ക്യാൻസറിനും, തൊക്ക് രോഗത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കടലാമയെ സംരക്ഷിക്കണമെങ്കിൽ തീരം വേണം, കഴിഞ്ഞ വർഷം ഒരു കടലാമ മാത്രമാണ് വന്നത്. ഖനനം നടക്കുന്നതിലൂടെ തീരം ഇല്ലാതാകുംഎന്നും ഭദ്രൻ പറഞ്ഞു.

സംസ്ഥാന ബജറ്റിൽ, വിഴിഞ്ഞം- ചവറ- കൊച്ചി അപൂർവ ധാതു ഇടനാഴിക്കായി 42,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്ക് വേണ്ടിയാണ് കേരള സർക്കാർ പദ്ധതി കൊണ്ടുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഇടനാഴിക്ക് മുന്നോടിയായി സംസ്ഥാന സർക്കാർ പരവതാനി വിരിച്ചിരിക്കുകയാണെന്നും ബി. ഭദ്രൻ പറഞ്ഞു.

TAGS :

Next Story