Quantcast

ഗവർണറുടെ നടപടി;പ്രകോപനം വേണ്ടെന്ന് സി.പി.എം

ഇതു സർക്കാരിനും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണവും നാണക്കേടും ചെറുതല്ല. സമാനമായ സാഹചര്യങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഭരണം സുഖകരമാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു

MediaOne Logo

Web Desk

  • Published:

    18 Feb 2022 2:51 AM GMT

ഗവർണറുടെ നടപടി;പ്രകോപനം വേണ്ടെന്ന് സി.പി.എം
X

തുടർച്ചയായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സി.പി.എം.ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തൽക്കാലം സംയമനം പാലിക്കാനും പിന്നീട് ഗവർണർക്ക് ഉചിതമായ മറുപടി നൽകാനുമാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും തുടരും.

ചാൻസലർ വിവാദം, ലോകായുക്ത ഓർഡിനൻസ്, നയപ്രഖ്യാപന പ്രസംഗം എന്നിവയിൽ ഗവർണറുടെ നിലപാടിൽ കുരുങ്ങി വെള്ളം കുടിക്കുകയാണ് സർക്കാർ. ഗവർണർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ വിലയിരുത്തൽ. കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ചിരുന്നു. ഇതിന് പിന്നാലെ പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

ഇതു സർക്കാരിനും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണവും നാണക്കേടും ചെറുതല്ല. സമാനമായ സാഹചര്യങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഭരണം സുഖകരമാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു. തൽക്കാലം നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യനിലപാടിലേക്ക് സർക്കാർ നീങ്ങരുതെന്ന് നേതാക്കൾ ധാരണയിലെത്തി.

ഗവർണറെ കൂടുതൽ പ്രകോപിപ്പിച്ചാൽ ബജറ്റ് സമ്മേളനം കലങ്ങും. പ്രതിപക്ഷത്തിനുള്ള വടിയുമാകും. എന്നാൽ വൈകാതെ ഗവർണർക്ക് ഉചിതമായ മറുപടി നൽകണം. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ തന്നെ ഗവർണർക്ക് വിമർശനമുണ്ടാകും. ബി.ജെ.പി നിർദേശപ്രകാരമാണ് ഗവർണർ നീങ്ങുന്നതെന്നാണ് സി.പി.എം കരുതുന്നത്.

TAGS :

Next Story