Quantcast

ഫ്രഞ്ചും പോര്‍ച്ചുഗീസും പഠിപ്പിച്ച് യൂറോപ്പില്‍ ജിഹാദ് നടത്താന്‍ ജമാഅത്തെ ഇസ്‌ലാമി ആളെ അയച്ചു -എ.പി അബ്ദുല്ലക്കുട്ടി

'മോദിജി ഞങ്ങള്‍ക്ക് ഒരു ഉപദേശവും തന്നു, അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെയാണ്'

MediaOne Logo

Web Desk

  • Published:

    31 Jan 2024 10:10 AM GMT

AP Abdullakkutty
X

കോഴിക്കോട്: മക്കളെ ജോലിക്ക് അയച്ച് യൂറോപ്പില്‍ ജിഹാദ് നടത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുകയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുല്ലക്കുട്ടി. കരിപ്പൂരിലെ ഉയര്‍ന്ന ഹജ്ജ് യാത്രാനിരക്ക് സംബന്ധിച്ച നിരുത്തരവാദപരമായ പ്രതികരണം വാര്‍ത്തയാക്കിയ മീഡിയവണിനുള്ള മറുപടിയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

കണ്ണൂരിലെയും കോഴിക്കോട്ടെയും ജമാഅത്ത് ഇസ്ലാമിയുടെ രണ്ടു നേതാക്കളില്‍ ഒരാള്‍ മകളെ പോര്‍ച്ചുഗീസ് ഭാഷയും മറ്റൊരാള്‍ മകനെ ഫ്രഞ്ച് ഭാഷയും പഠിപ്പിച്ചു. തുടര്‍ന്ന് രണ്ട് മക്കളെയും യൂറോപ്പില്‍ ജോലിക്ക് അയച്ചു. യൂറോപ്പിനെ ജിഹാദിലൂടെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാവിലെ മുതല്‍ വൈകുന്നേരം വരെ മീഡിയ വണ്‍ എന്റെ ഒരു വോയിസ് റെക്കോര്‍ഡ് കൊടുത്തു കൊണ്ടിരിക്കുകയാണ്. (സ്വകാര്യ സംഭാഷണം ചോര്‍ത്തിയത് ശരിയാണോ? എന്ന് പി.എഫ്.ഐ മനസ്സുള്ള ലേഖകനോട് ചോദിക്കുന്നില്ല )

ഞാന്‍ ഈ വോയിസ് നിഷേധിക്കുന്നില്ല. അങ്ങനെ പറഞ്ഞിട്ടുണ്ട്. അതില്‍ യാതൊരു കുറ്റബോധം ഇല്ല.

കാരണം വിദേശത്തുനിന്ന് പല രാജ്യങ്ങളില്‍ നിന്നും ഒരുപാട് ഫണ്ട് മീഡിയവണ്‍/ മാധ്യമദിനപത്ര പ്രമാണികള്‍ക്ക് (ജിഹാദികള്‍ക്ക്) കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം ലേഖകന്‍ എന്നെ ചെറിഞ്ഞപ്പോള്‍ 'കുറച്ചു വിമാനം വാങ്ങി നമ്മുടെ പാവപ്പെട്ട ഹാജിമാരെ സഹായിച്ചു കൂടെ ' എന്ന് ചോദിച്ചു.

മീഡിയ വണ്‍ ശ്രമിക്കുന്നത് എന്നെ കോഴിക്കോട്ടുകാര്‍ക്ക് എതിരാക്കാനാണ്. മക്കളെ, ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി. കോഴിക്കോട് എയര്‍പോട്ടില്‍ ഹജ്ജ് കേന്ദ്രം തിരിച്ചു പിടിച്ചു നല്‍കിയ ഒരാളാണ് ഈ ചെയര്‍മാന്‍ എന്ന് ആദേശത്തെ ദീനീ ബോധമുള്ളര്‍ക്കെല്ലാം അറിയാം??

പിന്നെ കോഴിക്കോട്ട് ഹജ്ജ് യാത്ര കൂലി കൂടുതലാണ് എന്നതിനൊന്നും ഫൈനല്‍ തീരുമാനമായിട്ടില്ല. പ്രചരിക്കുന്നത് പോലെ ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ കാര്യമായി ശ്രമിക്കും. പക്ഷെ മീഡിയവണ്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കുക. ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ഓപ്പണ്‍ ഗോബല്‍ ടെന്റര്‍ വഴി തീരുമാനിക്കുന്നതാണ്.

കഴിഞ്ഞതവണത്തെ ഇന്ത്യയിലെ 20 ഓളം എംബാര്‍ക്കേഷന്‍ പോയിന്റിലെയും യാത്ര ചാര്‍ജുകളുടെ വ്യത്യാസം എല്ലാ മാധ്യമപ്രവര്‍ത്തകരും ഒന്ന് വിശകലനം ചെയ്യണം?? മുംബൈയും അഹമ്മദാബാദും തമ്മില്‍ അമ്പതിനായിരം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. കേരളവും മുംബൈയും തമ്മില്‍ 20,000 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു.

ഇതിലൊന്നും ഒരു ഇന്റര്‍നാഷണല്‍ ടെന്റര്‍ നടപടികളുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനോ മന്ത്രിക്കോ ഗവണ്‍മെന്റിന് പോലും ഇടപെടാന്‍ പറ്റില്ല എന്ന് കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്തിലെ ഹാജിമാരുടെ സങ്കടങ്ങള്‍ക്ക് മുന്നില്‍ നിസ്സഹാനായി നിന്ന ചെയര്‍മാന്‍ എന്ന നിലയില്‍ നിങ്ങളോട് പങ്കുവെക്കട്ടെ. മീഡിയവണിനെ ഒരു മാധ്യമം എന്ന നിലയില്‍ ഞാന്‍ കാണുന്നില്ല. അവര്‍ ജാമാത്ത് ഇസ്ലാമികളുടെ ജിഹ്വയാണ്. രാജ്യദ്രോഹികളാണ്.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ ഇന്ന് ചുമരെഴുതി പ്രചരിപ്പിച്ച ഇന്ത്യന്‍ മുസ്ലിങ്ങളുടെ ശത്രുക്കളാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചപ്പോള്‍ അത് വിസ്മയം ആണെന്ന് ആഹ്ലാദത്തോടെ തലക്കെട്ട് നിരത്തിയ മാനവകുലത്തിന്റെ ശത്രുക്കളാണ് ഇവര്‍. കേരളത്തിലെ വിദ്യാസമ്പന്നരായ മുസ്ലിങ്ങളെ സിറിയയില്‍ ആടുമേക്കാന്‍ പോകുന്ന കോലത്തില്‍ ആക്കിയ കൂട്ടരാണിവര്‍.

എന്റെ ഒരു വ്യക്തിപരമായ അനുഭവം പറയട്ടെ, എനിക്കറിയുന്ന കണ്ണൂരിലെയും കോഴിക്കോട്ടെയും ജമാഅത്ത് ഇസ്ലാമിയുടെ രണ്ടു നേതാക്കളില്‍ ഒരാള്‍ മകളെ പോര്‍ച്ചുഗീസ് ഭാഷയും മറ്റൊരാള്‍ മകനെ ഫ്രഞ്ച് ഭാഷയും പഠിപ്പിച്ചു. രണ്ട് മക്കളെയും യൂറോപ്പില്‍ ജോലിക്ക് അയച്ചു. എന്തിനാന്നറിയോ?! യൂറോപ്പ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യമാക്കാന്‍...??

കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിലെ സമസ്തയിലെ സാധാരണ ദീനി ബോധമുള്ളവരെ മുഴുവന്‍ കൊഞ്ഞനം കാട്ടി, കളിയാക്കി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭയാനകമായ രാഷ്ട്രീയം ഇവിടെ വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഇവര്‍. ഹജ്ജ് നയത്തില്‍ മോദിജിയുടെ ടച്ചുള്ള നിരവധി നല്ല പരിഷ്‌കാരങ്ങള്‍ വരുത്തിയപ്പോള്‍ ഒരു നല്ല വാക്ക് പറയാത്തവരാണ് ഈ പഹയന്‍മാര്‍.

1. 300 രൂപ ഹജ്ജ് രജിസ്‌ട്രേഷന്‍ ഫീ ഒഴിവാക്കി.

2. എല്ലാതരം വി.ഐ.പി കോട്ടകളും നിര്‍ത്തല്‍ ചെയ്തു. മോദിജി ഞങ്ങള്‍ക്ക് ഒരു ഉപദേശവും തന്നു, 'അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെയാണ്'.

3. സ്വകാര്യ ഏജന്‍സിക്ക് ഉള്ള കോട്ട മുപ്പതില്‍ നിന്ന് 20% ആയി വെട്ടികുറച്ചു. അതുകൊണ്ട് ചുരുങ്ങിയ ചെലവില്‍ നാലു ലക്ഷത്തോളം രൂപക്ക് ഒരുപാട് ഹാജിമാര്‍ക്ക് പോകാന്‍ പറ്റി.

4.കേരളത്തില്‍ കണ്ണൂരുള്‍പ്പെടെ മൂന്ന് എംബാര്‍കേഷന്‍ പോയിന്റ് അനുവദിച്ചു. കണ്ണൂരിലെ ഹാജിമാരുടെ പ്രാര്‍ത്ഥന മാത്രം മതിയെടോ ഞങ്ങള്‍ക്ക് നന്നായി പൊതുപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍. മീഡിയാവണിന്റെ ഒന്നും പിന്തുണ ആവശ്യമില്ല.

എന്റെ കോഴിക്കോട്ടുകാര്‍ ബേജാറാവണ്ട.

നോക്കാം പരമാവധി ശ്രമിക്കും.

നിങ്ങളെ നമ്മള് ഒഴിവാക്കൂലാ.

ചില പരിമതികള്‍ ഉണ്ടെങ്കിലും.

TAGS :

Next Story