Quantcast

സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലി കുത്തിത്തിരിപ്പുണ്ടാക്കാൻ- കെ.മുരളീധരൻ

ഫലസ്തീൻ വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ച് നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-06 06:03:14.0

Published:

6 Nov 2023 5:25 AM GMT

സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലി കുത്തിത്തിരിപ്പുണ്ടാക്കാൻ- കെ.മുരളീധരൻ
X

കോഴിക്കോട്: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണെന്ന് കെ.മുരളീധരൻ എം.പി. ഫലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥയുണ്ടെങ്കിൽ സർവ്വകക്ഷി യോഗം വിളിക്കുകയും നിയമ സഭയിൽ പ്രമേയം പാസാക്കുകയും വേണം. ഫലസ്തീനൊപ്പമാണ് കോൺഗ്രസെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകിയത് ഫലസ്തീൻ വിഷയത്തിലല്ലെന്നും പാർട്ടി വിരുദ്ധ നിലപാടെടുത്തതിനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. "ആര്യാടൻ ഷൗക്കത്തിന് ഓട്ടോറിക്ഷയിലും ചെണ്ടയിലും പോകേണ്ട ആവശ്യമില്ല. തരംതാഴ്ന്ന രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. എ.കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും"- മുരളീധരൻ പറഞ്ഞു.

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണെന്നും ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലൻ പറഞ്ഞു.

കോൺഗ്രസിനൊപ്പം യു.ഡി.എഫ് ഘടകകക്ഷികൾ ഇല്ല. ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടു. സി.പി.എം ഐക്യദാർഢ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. ബി.ജെ.പിക്കൊപ്പമാണ് കോൺഗ്രസ് നിലപാട്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടതെന്നും എ.കെ.ബാലൻ പറഞ്ഞു.

TAGS :

Next Story