Quantcast

'അസത്യങ്ങൾ കുത്തിനിറച്ച സിനിമയാണ് കേരള സ്‌റ്റോറി'; സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ്

'സിനിമയുടെ പ്രദർശന ലക്ഷ്യം മതേതര സമൂഹത്തെ ഭിന്നിപ്പിക്കലാണ്; കോൺഗ്രസും യുഡിഎഫും പ്രദർശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    4 April 2024 5:02 PM GMT

vd satheesan
X

തിരുവനന്തപുരം: കേരളാ സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസത്യങ്ങൾ കുത്തിനിറച്ച സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ പ്രദർശന ലക്ഷ്യം മതേതര സമൂഹത്തെ ഭിന്നിപ്പിക്കലാണ്. കോൺഗ്രസും യുഡിഎഫും പ്രദർശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമ എന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

TAGS :

Next Story