ഫറോക്ക് ചന്തയിലെ പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
ബൂത്തിൽ വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക് ചന്തയിലുള്ള പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബൂത്തിൽ വോട്ടില്ലാത്ത പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ബൂത്തിൽ വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ അകത്തേക്ക് കയറാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ബൂത്തിൽ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവർത്തകർ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന് എൽഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി.
സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു. തുടർന്ന് പ്രവർത്തകരെ ബൂത്തിന്റെ കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റി രംഗം ശാന്തമാക്കിയിട്ടുണ്ട്. വാശിയേറിയ മത്സരം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ ചെറിയ തർക്കങ്ങൾ പോലും വലിയ സംഘർഷങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് പോലീസിന്റെ കർശന ജാഗ്രത തുടരുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വോട്ടെടുപ്പ് തടസമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

