Quantcast

ലോകായുക്ത ഭേദഗതി; ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അരമണിക്കൂറോളം ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2022-01-27 09:22:37.0

Published:

27 Jan 2022 9:04 AM GMT

ലോകായുക്ത ഭേദഗതി; ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു
X

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. നിയമവശങ്ങൾ പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. അതിനിടെ 1999 ൽ നിയമം അവതരിപ്പിച്ച സമയത്ത് തന്നെ ലോകായുക്ത ശിപാർശ മുഖ്യമന്ത്രിക്കോ ഗവർണർക്കോ നിരാകരിക്കാമെന്ന നിർദേശം നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്ത് വന്നു. ഇതോടെ ലോകായുക്ത നിയമ ഭേദഗതിക്കെതിരെയുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അരമണിക്കൂറോളം ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്‌നങ്ങളും ചൂണ്ടികാട്ടി. നിയമഭേദഗതി രാഷ്ട്രപതിയുടെ അനുമതിക്ക് പോകേണ്ടതാണെന്നും പ്രതിപക്ഷം ഗവർണറെ അറിയിച്ചു. 1999 ഫെബ്രുവരി 1 ന് ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിക്കുമ്പോഴും കോപ്പറ്റിറ്റന്റ് അതോറിറ്റിക്ക് ലോകായുക്ത നിർദേശം തള്ളാമെന്ന വ്യവസ്ഥയുണ്ടായിരുന്നു അത് സഭ ചർച്ച ചെയ്ത് ഭേദഗതി വരുത്തുകയായിരുന്നുവെന്ന് വിശദമാകുന്ന നിയമസഭാ രേഖകളാണ് പുറത്ത് വന്നത്. ബില്ലിൽ സബ്ജക്ട് കമ്മറ്റി റിപോർട്ട് പ്രകാരം ചർച്ച നടന്നത് ഫെബ്രുവരി 22 നായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യ പ്രകാരം നിയമമന്ത്രി ഇ ചന്ദ്രശേഖരൻ പിന്നീട് ഭേദഗതി കൊണ്ടു വന്ന് കോപറ്റിറ്റന്റ് അതോറിറ്റി ലോകായുക്ത ശുപാർശ അംഗീകരിക്കണമെന്ന് മാറ്റി . ഭരണപക്ഷത്ത് നിന്ന് ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ , പി രാഘവൻ എന്നിവർ ഇക്കാര്യം സഭയിൽ ഉയർത്തിയാതായി രേഖകൾ വ്യക്തമാക്കുന്നു.

TAGS :

Next Story