Quantcast

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ലോകായുക്തയില്‍ വ്യത്യസ്ത അഭിപ്രായം, ഹർജി ഫുള്‍ ബെഞ്ചിന് വിട്ടു

മൂന്ന് പേരടങ്ങുന്ന ബെഞ്ചായിരിക്കും ഇനി ഹര്‍ജി പരിഗണിക്കുക

MediaOne Logo

Web Desk

  • Updated:

    2023-03-31 06:09:06.0

Published:

31 March 2023 5:24 AM GMT

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ലോകായുക്തയില്‍ വ്യത്യസ്ത അഭിപ്രായം, ഹർജി ഫുള്‍ ബെഞ്ചിന് വിട്ടു
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജി ഫുള്‍ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവ്. വ്യത്യസ്ത അഭിപ്രായം ഉള്ളത് കൊണ്ടാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. മന്ത്രിസഭ എടുത്ത തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരം ഉണ്ടോ എന്ന കാര്യത്തിലായിരുന്നു വ്യത്യസ്ത അഭിപ്രായം. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായം ഉയര്‍ന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടത്. ഭിന്നാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അടുത്ത് നില്‍ക്കുന്നവരുടെ കുടുംബത്തിന് അനര്‍ഹമായി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചെന്നാണ് പരാതി. ഹരജിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്.

എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കി, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഇതില്‍ വിശദമായി വാദം 2022 മാർച്ച് 18ന് പൂർത്തിയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെയ്ക്കാന്‍ ഇടയായ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് നിയമസഭ നിയമം പാസാക്കി

TAGS :

Next Story