Quantcast

യു.എ.പി.എ കേസ് രേഖകൾ കാണാനില്ല; എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കൂടുതൽ കേസ് രേഖകൾ നഷ്ടമായി

പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസിലെ രേഖകളാണ് നഷ്ടമായത്.

MediaOne Logo

Web Desk

  • Updated:

    2024-03-14 09:59:08.0

Published:

14 March 2024 9:57 AM GMT

യു.എ.പി.എ കേസ് രേഖകൾ കാണാനില്ല; എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കൂടുതൽ കേസ് രേഖകൾ നഷ്ടമായി
X

കൊച്ചി: എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കൂടുതൽ കേസ് രേഖകൾ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകൾ അടക്കം നഷ്ടമായി. 2016ൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ തമിഴ്നാട് സ്വദേശികളായ അഞ്ചുപേരാണ് പ്രതികൾ. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് വിവരം പുറത്തുവന്നത്. എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടു. അഭിമന്യൂ കേസിലെ രേഖകൾ നഷ്ടപ്പെട്ടത് നേരത്തെ മീഡിയവൺ പുറത്തുവിട്ടിരുന്നു.

അഭിമന്യൂ കേസിൽ വിചാരണാ നടപടികൾ ആരംഭിക്കാനിരിക്കെയാണ് രേഖകൾ നഷ്ടപ്പെട്ട വിവരം പ്രത്യേക കോടതി ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകുമോ എന്ന കാര്യം മാർച്ച് 18ന് അറിയാം. രേഖകൾ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ടു തടസങ്ങളുണ്ടെങ്കിൽ 18ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാതായത് ഹൈക്കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. രേഖകൾ രണ്ട് വർഷം മുൻപ് തന്നെ നഷ്ടമായെന്ന സംശയം നിൽക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ പ്രോസിക്യൂഷൻ വീണ്ടും തയാറാക്കുന്ന രേഖകളെ കോടതിയിൽ ചോദ്യംചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

കുറ്റപത്രം, പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അടക്കം 11 രേഖകളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് നഷ്ടമായിരുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം രേഖകൾ വീണ്ടും തയാറാക്കുകയാണ് പ്രോസിക്യൂഷൻ. അപ്പോഴും സുപ്രധാന രേഖകൾ കാണാതായതിൽ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. രേഖകൾ 2022ൽ തന്നെ നഷ്ടമായെന്ന സംശയമാണ് നിലനിൽക്കുന്നത്.

TAGS :

Next Story