Quantcast

സർവകലാശാലകളിൽ നടക്കുന്നത് സിപിഎം ബംഗാളിൽ നടത്തിയതിന്റെ തനിയാവർത്തനം- മുല്ലപ്പള്ളി രാമചന്ദ്രൻ

എല്ലാ കൊള്ളരുതായ്മക്കും നെറികേടിനും മുഖ്യ മന്ത്രിയുടെ കൈയ്യൊപ്പുണ്ടന്നതാണ് ദുഃഖ യഥാർത്ഥ്യം.

MediaOne Logo

Web Desk

  • Published:

    12 Dec 2021 2:56 PM GMT

സർവകലാശാലകളിൽ നടക്കുന്നത് സിപിഎം ബംഗാളിൽ നടത്തിയതിന്റെ തനിയാവർത്തനം- മുല്ലപ്പള്ളി രാമചന്ദ്രൻ
X

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ തർക്കം മുറുകുമ്പോൾ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി.

സി.പി.എം. ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ച കേരള ഗവർണരുടെ നിലപാട് ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു.

34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സി.പി.എം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിയ രാഷ്ട്രീയ ഇടപെടലിന്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'' സി.പി.എം. നേതാക്കന്മാരുടെ ഭാര്യമാർ , ബന്ധുക്കൾ, പാർശ്വവർത്തികൾ എന്നിവരെയെല്ലാം ഈ സർക്കാർ തലങ്ങും വിലങ്ങും വിവിധ സർവ്വകലാശാലകളിൽ നിയമിച്ചു കൊണ്ടിരിക്കയാണ്.

അധികാര ദുർവിനിയോഗത്തെയും സ്വജനപക്ഷ പാതത്തെയും അല്പം പോലും മനഃസാക്ഷിക്കുത്തില്ലാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, മന്ത്രിമാർ ഇവരെല്ലാം കേരളത്തിന് തീരാകളങ്കം ചാർത്തിയിരിക്കുകയാണ്. '' അദ്ദേഹം പറഞ്ഞു.

എല്ലാ കൊള്ളരുതായ്മക്കും നെറികേടിനും മുഖ്യ മന്ത്രിയുടെ കൈയ്യൊപ്പുണ്ടന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണറുടെ ആത്മാലാപം, ഡൻ മാർക്കിലെ ചീഞ്ഞുനാറ്റത്തെ കുറിച്ചുള്ള തുറന്നുപറച്ചിൽ മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഗവർണ്ണരുടെ ആത്മരോഷവും ഡെന്മാർക്കിലെ ചീഞ്ഞുനാറ്റവും.....

സി.പി.എം. ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ച കേരള ഗവർണ്ണരുടെ നിലപാട് ഗൗരവമേറിയതാണ്.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ പ്രായ പരിധി കടന്ന് പുനർ നിയമനം നടത്തിയതും കാലടി സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് മൂന്ന് പേരുടെ പാനൽ തനിയ്ക്കു സമർപ്പിക്കാതെ ഏക പക്ഷീയമായി ഒരു പേരു മാത്രം സമർപ്പിച്ചതും കലാമണ്ഡലം വൈസ് ചാൻസലർ , ചാൻസലറായ ഗവർണ്ണർക്ക് സർവ്വകലാശാലയുടെ കാര്യങ്ങളിൽ എങ്ങിനെ ഇടപെടാനാകുമെന്ന് ചോദിച്ച് കോടതിയിൽ പോയതുമെല്ലാം ഗവർണ്ണരുടെ പരസ്യ വിമർശനത്തിന് വിധേയമായിരിക്കയാണ്.

സി.പി.എം. ഭരണത്തിൽ നടക്കുന്ന വ്യാപക സ്വജന പക്ഷപാതത്തിന്റെയും ക്രമക്കേടുകളുടെയും ഉദാഹരണങ്ങൾ മാത്രമാണിത്.

34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സി.പി.എം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിയ രാഷ്ട്രീയ ഇടപെടലിന്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുന്നത്.

സി.പി.എം. നേതാക്കന്മാരുടെ ഭാര്യമാർ , ബന്ധുക്കൾ, പാർശ്വവർത്തികൾ എന്നിവരെയെല്ലാം ഈ സർക്കാർ തലങ്ങും വിലങ്ങും വിവിധ സർവ്വകലാശാലകളിൽ നിയമിച്ചു കൊണ്ടിരിക്കയാണ്.

അധികാര ദുർവിനിയോഗത്തെയും സ്വജനപക്ഷ പാതത്തെയും അല്പം പോലും മന:സാക്ഷിക്കുത്തില്ലാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി, മന്ത്രിമാർ ഇവരെല്ലാം കേരളത്തിന് തീരാകളങ്കം ചാർത്തിയിരിക്കുകയാണ്.

സി.പി.എം ന്റെ പൂർണ്ണ പിൻബലത്തിൽ, അക്കാദമിക രംഗം നിയന്ത്രിക്കുന്നതും ഭരിക്കുന്നതും വിദ്യാർത്ഥി നേതാക്കളും അദ്ധ്യാപക സംഘടനാ നേതൃത്വവുമാണ്.

തിരുവനന്തപുരം യൂനിവെഴ്സിറ്റി കോളേജ് ആയുധപ്പുരയായി മാറ്റിയതും, ക്യാമ്പസ് കൗമാര കുറ്റവാളികളുടെ വളർത്ത് കേന്ദ്രമായി തീർന്നതും സി.പി.എം ന്റെ അഭിശപ്ത നേതൃത്വത്തിന്റെ അറിവോടെയാണ്.

പൊതു സമൂഹം പല കുറി ഇത് ചൂടുപ്പിടിച്ച് ചർച്ചയാക്കിയിട്ടുണ്ട് .

എല്ലാ കൊള്ളരുതായ്മക്കും നെറികേടിനും മുഖ്യ മന്ത്രിയുടെ കൈയ്യൊപ്പുണ്ടന്നതാണ് ദുഃഖ യഥാർത്ഥ്യം.

ഗവർണ്ണറുടെ ആത്മാലാപം, ഡൻ മാർക്കിലെ ചീഞ്ഞുനാറ്റത്തെ കുറിച്ചുള്ള തുറന്ന പറച്ചിൽ മാത്രം.

ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണകൂടമെ ലഭിക്കുകയുള്ളൂവെന്ന പഴമൊഴി സത്യമാവുകയാണൊ ?

കേരളമേ, നാം ലജ്ജിച്ചു തല താഴ്ത്തുക !

TAGS :

Next Story