Quantcast

എല്‍.ജെ.ഡിക്കും ,ആര്‍.എസ്.പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമില്ല

MediaOne Logo

Web Desk

  • Updated:

    2021-05-16 09:16:01.0

Published:

16 May 2021 9:15 AM GMT

എല്‍.ജെ.ഡിക്കും ,ആര്‍.എസ്.പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമില്ല
X

രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു സീറ്റില്‍ വിജയിച്ച നാല് ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കാന്‍ ആലോചന.എല്‍ജെഡിയ്ക്കും ,ആര്‍എസ് പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമുണ്ടാകില്ല.കേരള കോണ്‍ഗ്രസ് എം,ജെഡിഎസ്,എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. കടന്നപ്പള്ളി രാമചന്ദ്രന്‍,കെബി ഗണേഷ്കുമാര്‍,ആന്‍റണി രാജു,അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിവര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കാനാണ് സിപിഎമ്മിന്റെ ആലോചന.ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ കക്ഷികളോട് സിപിഎം ഇത്തരത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.

ആദ്യ ടേം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തില്‍ നാളത്തെ ഇടത് മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ഇന്നും ആവര്‍ത്തിച്ചു.എന്നാല്‍ കൂടുതല്‍ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് രണ്ടെണ്ണം നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം അറിയിച്ചു.ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും.ഒരു മന്ത്രിസ്ഥാനമാകുന്പോള്‍ പ്രധാനപ്പെട്ട വകുപ്പാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്.പൊതുമരാമത്ത് വകുപ്പാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.നിലവില്‍ സിപിഎമ്മിന്‍റെ വകുപ്പായത് കൊണ്ട് അതില്‍ നാളെയോടെ തീരുമാനമുണ്ടായേക്കും.

ജെഡിഎസിനും എന്‍സിപിയ്ക്കും ഒരോ മന്ത്രിസ്ഥാനം നല്‍കും.ഇരു പാര്‍ട്ടികളുടേയും മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.പ്രധാനപ്പെട്ട ഘടകകക്ഷിയെന്ന നിലയില്‍ മന്ത്രിസ്ഥാനത്തിന് എല്‍ജെഡി അവകാശവാദം ഉന്നയിച്ചെങ്കിലും സിപിഎം അനുകൂലമായി പ്രതികരിച്ചില്ല.സര്‍ക്കാര്‍ വന്ന ശേഷം മറ്റ് പദവികളില്‍ എല്‍ജെഡിയെ പരിഗണിക്കാമെന്ന് സിപിഎം അറിയിച്ചു.നാളെ രാവിലെ പതിനൊന്ന് മണിക്ക് ഇടത് മുന്നണി യോഗത്തോടെ മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കും.സിപിഎമ്മിന്‍റെ 12 മന്ത്രിമാരേയും സ്പീക്കറേയും സിപിഐയുടെ 4 മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറേയും മറ്റന്നാള്‍ തീരുമാനിക്കും.

TAGS :

Next Story