Quantcast

കോവിഡ് മരണ ലിസ്റ്റ് പൂർണമല്ലെന്ന് പ്രതിപക്ഷം; പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി

കോവിഡ് മരണക്കണക്കിൽ അപാകതയുണ്ടെന്നും അർഹരായ കുടുംബങ്ങൾക്ക് കേന്ദ്ര ധനസഹായം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-10-08 05:05:42.0

Published:

1 Oct 2021 5:03 AM GMT

കോവിഡ് മരണ ലിസ്റ്റ് പൂർണമല്ലെന്ന് പ്രതിപക്ഷം; പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി
X

കോവിഡ് മരണ ലിസ്റ്റ് പൂർണമല്ലെന്ന് ചൂണ്ടി കാട്ടി പ്രതിപക്ഷം നോട്ടീസ് നൽകി. കോവിഡ് മരണക്കണക്കിൽ അപാകതയുണ്ടെന്നും അപാകത കാരണം അർഹരായ കുടുംബങ്ങൾക്ക് കേന്ദ്ര ധനസഹായം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്.

കോവിഡ് സ്ഥിരീകരിച്ച നാൾ മുതൽ 30 ദിവസത്തിനകം മരണപ്പെട്ടാൽ കോവിഡ് മരണമായി കണക്കാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മറുപടി നല്‍കി. കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ സമിതികൾ നിലവിലുണ്ട്. പി എച്ച് സി, എഫ് എച്ച് സി വഴിയും പരാതി നൽകാം. പരാതികൾ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുമെന്നും ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു.

"സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് ബാധിച്ച് പ്രതിദിനം 100 നും 150 നും ഇടയിൽ മരിക്കുന്നു. 30 ശതമാനം മരണവും ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ്. സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനം കാര്യക്ഷമമാണെങ്കിൽ ഇത് നടക്കില്ല. സമഗ്രമായി ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമായി. നിയമപരമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം കൂടാതെ സർക്കാരിന് എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണം. വാക്സിൻ ചലഞ്ചിലൂടെ വാങ്ങിയ 800 കോടി ഉപയോഗിക്കണം. സെറോ സർവെ ഫലം സഭയിൽ പറയണം. വാക്സിൻ എടുത്തിട്ടും ദിവസവും 150 പേർ മരിക്കുന്നതിന് കാരണം വ്യക്തമാക്കണം. " - പി.സി വിഷ്ണുനാഥ് പറഞ്ഞു.

ജൂൺ മാസം മുതൽ മരണങ്ങൾ ഓൺലൈൻ ആയിട്ടാണ് അപ്ഡേറ്റ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പുഴകളിലൂടെയും നദികളിലൂടെയും മൃതദേഹങ്ങൾ ഒഴുകിനടക്കുകയാണെന്നും ഓക്സിജൻ ഇല്ലാതെ കേരളത്തിൽ ഒരാൾ പോലും മരിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


TAGS :

Next Story