വിദ്വേഷ പരാമർശം: പി.സി ജോർജ് കസ്റ്റഡിയിൽ
വൈദ്യപരിശോധനക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം
കൊച്ചി: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 6 മണിവരെയാണ് കസ്റ്റഡി.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജോർജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.വീടിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ കാത്ത് നിന്ന പൊലീസിനെ കബളിപ്പിച്ചാണ് ജോർജ് കോടതിയെത്തിയത്. പോലീസിനോട് റിപ്പോർട്ട് കോടതിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.
വൈദ്യപരിശോധനക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. 6 മണിക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കും.അതേസമയം, പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അപാകതയെന്ന് കോടതി. കസ്റ്റഡി അപേക്ഷ തിരുത്തി നൽകണമെന്നും നിർദ്ദേശിച്ചു.
Adjust Story Font
16

