Quantcast

റെയ്ഡിനെതിരെ ​പ്രതിഷേധവുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ; നിശബ്ദമാക്കാനുള്ള നീക്കമെന്ന് നേതാക്കൾ

നടപടി ‌‌ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ‍ സത്താർ പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-09-22 02:16:40.0

Published:

22 Sep 2022 2:13 AM GMT

റെയ്ഡിനെതിരെ ​പ്രതിഷേധവുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ; നിശബ്ദമാക്കാനുള്ള നീക്കമെന്ന് നേതാക്കൾ
X

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ എൻ.ഐ.എ, ഇ.ഡി റെയ്ഡിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പ്രതിഷേധം നടക്കുന്നത്. ഇ.ഡി ​ഗോബാക്ക്, എൻ.ഐ.ഐ ഗോബാക്ക് വിളികളോടെയാണ് പ്രതിഷേധം.

റെയ്ഡിനെതിരെ പ്രതിഷേധിക്കാൻ പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി ആഹ്വാനം ചെയ്തിരുന്നു. നടപടി ‌‌ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ‍ സത്താർ പ്രതികരിച്ചു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പ്രസി‍ഡന്റ് ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം തുടങ്ങിയവരുടേയും സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവരുടേയും ജില്ലാ- പ്രാദേശിക നേതാക്കളുടേയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, മുൻ ചെയർമാൻ ഇ അബൂബക്കർ, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സമിതിയം​ഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ്.

കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടേയും ഇ.ഡിയുടേയും റെയ്ഡ് നടന്നത്.

TAGS :

Next Story