Quantcast

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേരളം സുപ്രിം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും

ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും

MediaOne Logo

Web Desk

  • Updated:

    2021-10-25 01:48:27.0

Published:

25 Oct 2021 1:10 AM GMT

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേരളം സുപ്രിം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും
X

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കൻഡിൽ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക് ബോധവത്കരണം നൽകുകയും ചെയ്തു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം. ഇതിനായി സുപ്രിം കോടതിയിൽ ഇന്ന് അപേക്ഷ നൽകും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി കവിഞ്ഞ സാഹചര്യത്തിലാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്..ഡാമിലെ പരമാവധി ജലസംഭരണ ശേഷി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. അതിനിടെ ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് പൂർണതോതിലാക്കി. 2200 ക്യുസെക്സ് ജലമാണ് തമിഴ്നാട് ടണല്‍ വഴി കൊണ്ടുപോകുന്നത്. നേരത്തെ ഇത് 1300 ക്യുസെക്ക്സ് മാത്രമായിരുന്നു.

ഡാമിലെ ജലനിരപ്പ് 138 അടിയിലെത്തിയാല്‍‌ കേരളത്തിന് തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. അതേസമയം സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ മുന്നറിയിപ്പ് നല്‍കാന്‍ തമിഴ്നാട് സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥിതിഗതികൾ നിരീക്ഷിക്കാന്‍ കേരളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍; പൊതുതാൽപര്യ ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും കരാർ ലംഘനമുണ്ടായെന്നും കാണിച്ച് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കാണിച്ച് ഡോ ജോ ജോസഫുമാണ് ഹരജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.



TAGS :

Next Story