എസ്‌ഐആർ: നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിച്ച് സർക്കാർ
എസ്‌ഐആർ വലിയ ആശങ്കയുണ്ടാകുന്നതെന്നും എതിർക്കപ്പെടണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കുമെന്ന് തീരുമാനം അപ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിച്ച് സർക്കാർ. എഎസ്‌ഐആർ വലിയ ആശങ്കയുണ്ടാകുന്നതെന്നും എതിർക്കപ്പെടണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം അംഗീകരിക്കാതെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷഷന്റെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ നേരത്തെ പറഞ്ഞിരുന്നു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാൻ അല്ല, ഉൾപ്പെടുത്താനാണ് എസ്ഐആറിലൂടെ ശ്രമിക്കുന്നതെന്നും രത്തൻ യു ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.
'രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കും.പരാതിയുള്ളവർക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സുതാര്യമായ വോട്ടർപട്ടിക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അജണ്ട, മറ്റ് അജണ്ടകൾ ഒന്നുമില്ല.എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്..' രത്തൻ യു ഖേൽക്കർ പറഞ്ഞു.
Adjust Story Font
16

