Quantcast

കന്യാസ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്

2015 ഏപ്രില്‍ 17 നായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    16 April 2024 1:31 AM GMT

On Raksha Bandhan, Brother Sentenced To 20-Year Jail For Raping Sister
X

തിരുവനന്തപുരം: കോട്ടയം പിണ്ണക്കനാട് മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം ജില്ലാ കോടതിയാണ് വിധി പറയുക. മൈലാടി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയെന്ന എഴുപത്തിയഞ്ചുകാരിയെ കാസര്‍ഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവാണ് കൊലപ്പെടുത്തിയത്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെ സിസ്റ്റര്‍ ജോസ് മരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തെന്നി വീണതിനെ തുടര്‍ന്ന് തലയ്ക്ക് മുറിവേറ്റ് സിസ്റ്റര്‍ ജോസ്മരിയ മരിച്ചതായാണ് ആദ്യം കരുതിയത്. സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെന്റര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു.

TAGS :

Next Story