മതമല്ല വിശപ്പാണ് പ്രധാനമെങ്കിൽ കപ്പ പുഴുങ്ങി കൊടുത്താൽ പോരെ ? സണ്ണി എം. കപിക്കാട്
മനുഷ്യന് വെറുതെ ജീവിച്ചാൽ പോരാ അന്തസോടെ ജീവിക്കണം

തൃശൂര്‍: മതമല്ല വിശപ്പാണ് പ്രധാനമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ എന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട്. കൊടുങ്ങല്ലൂര്‍ ഗുരുമാനവീയം വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാൻ കൊടുത്താ മതിയോ...ഇവരെന്നാ ഈ പറയുന്നേ..മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാൽ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ മതിയല്ലോ..ഇത് അന്തസിന്‍റെ പ്രശ്നമാണ്. മനുഷ്യന് വെറുതെ ജീവിച്ചാൽ പോരാ അന്തസോടെ ജീവിക്കണം. അന്തസായി ജീവിക്കാൻ ഇന്ത്യക്കകത്ത് മുസ്‍ലിംകൾക്ക് അവകാശമുണ്ടെന്ന് ഇവര്‍ സമ്മതിക്കണം.
കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്. കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാം. ഇത് ഞാൻ പറയുന്നത് ചരിത്രത്തെ ബോധമുള്ളതുകൊണ്ടാണ്. ഡോ. ബി.ആര്‍ അംബേദ്ക്കറെ കോണസ്റ്റിറ്റുവന്‍റ് അസംബ്ലിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ ആ അസംബ്ലിയിലേക്ക് ആനയിക്കാൻ തീരുമാനിച്ചത് അന്ന് ജിന്ന നേതൃത്വം കൊടുത്ത മുസ്‍ലിം ലീഗാണ്. മുസ്‍ലിം ലീഗ് സഹായിച്ചുവെന്നത് ശരിയാണ് ജിന്നയുടെ ഒരു വാക്കുണ്ട്. അത് ഇന്ത്യയിലെ ദലിതരുടെ ചരിത്രവും അവകാശരാഹിത്യവും ശേഷിയെക്കുറിച്ചും പഠിക്കുന്ന ആളെന്ന നിലയിൽ ഞാനത് മറക്കില്ല. ഡോ.അംബ്ദേക്കറെ പോലെ പ്രതിഭാശാലിയായ മനുഷ്യന്‍റെ സേവനം ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ എന്നാണ് പറഞ്ഞത്. അത് പറയാൻ ജിന്നയെ ഉണ്ടായിരുന്നുള്ളൂവെന്ന ബോധ്യം ദലിതര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

