കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി
ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് ആശ്വാസം. സിബിഐ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ഇക്കഴിഞ്ഞ 25 ാം തീയതി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറാണ് സ്റ്റേ ചെയ്തത്. 2003 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള 12 വർഷക്കാലത്തെ കെ.എം എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.
ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്. കെ.എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്ലാറ്റ് വാങ്ങിയതിൽ അന്വേഷണം നടത്തുമെന്ന് എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരത്ത് ഒരു കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിയത്, മുംബൈയിലെ മൂന്ന് കോടി രൂപയുടെ ഫ്ലാറ്റ്. കൊല്ലം കടപ്പാക്കടയിലെ 8 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇടപാട് ഇത് അടക്കമുള്ള കാര്യങ്ങൾ സിബിഐ വിശദമായി അന്വേഷിക്കും എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

