Quantcast

ചെഞ്ചുവപ്പണിഞ്ഞ് കണ്ണൂര്‍; സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയേറി

നാളെ രാവിലെ 10 മണിയോടെ നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും

MediaOne Logo

Web Desk

  • Updated:

    2022-04-05 16:40:28.0

Published:

5 April 2022 3:21 PM GMT

ചെഞ്ചുവപ്പണിഞ്ഞ് കണ്ണൂര്‍; സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയേറി
X

ഇരുപത്തി മൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ കൊടിയേറി. സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ഭീകരമായ വേട്ടയാടലുകൾ നേരിട്ടാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് മണിയോടെ പതാക ഉയർത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുന്നപ്ര വയലാറിൽ നിന്ന് എം. സ്വരാജിന്റെയും കയ്യൂരിൽ നിന്ന് പി.കെ ശ്രീമതിയുടെയും നേതൃത്വത്തിൽ പതാക ജാഥകളെത്തിയിരുന്നു. എന്നാൽ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം സമ്മേളന വേദിയിലെത്താൻ വൈകിയതാണ് പതാക ഉയർത്തല്‍ നീണ്ടു പോയത്. പി.കെ ശ്രീമതിയിൽ നിന്നും ഏറ്റുവാങ്ങിയ കൊടിമരം കെ.കെ ശൈലജ ടീച്ചർ നാട്ടി. പിന്നീട് എം.സ്വരാജിൽ നിന്ന് കൊടിമരം ഏറ്റുവാങ്ങിയ സംഘാടക സമിതി ചെയർമാനും കൂടിയായി മുഖ്യമന്ത്രി പതാക ഉയർത്തുകയായിരുന്നു.

സിപഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ ആദ്യമായെത്തുന്ന പാർട്ടി കോൺഗ്രസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രവർത്തകർ. നാളെ രാവിലെ 10 മണിയോടെ നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻപിള്ളയാണ് പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്തുന്നത്. അതേസമയം കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചകൾ സജീവമാവുകയാണ്. വിശാല മതേതര സഖ്യത്തിലാണ് കോൺഗ്രസിന് ഇടമെന്നും അതിൽ ഭാഗമാകണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

കോൺഗ്രസുമായി ദേശീയ തലത്തിലെ സഖ്യത്തിനു പകരം ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്ന അഭിപ്രായമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്. വിശാല മതേതര സഖ്യം ഉൾപ്പെടെയുള്ള സാധ്യതകൾ ചർച്ച ചെയ്ത് പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള മീഡിയ വണ്ണിനോട് പറഞ്ഞു. സംഘടനയിലും ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങൾക്കു കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയാവുകയും കേന്ദ്ര സെക്രട്ടേറിയേറ്റ് പുനസ്ഥാപിക്കകയും ചെയ്യും. 75 വയസ്സ് നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാകും ഇളവ് . ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുമുഖങ്ങൾ വരാൻ സാധ്യതയുണ്ട്.

TAGS :

Next Story