Quantcast

ഏതു ചെകുത്താന്‍മാരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറി; വി.ഡി സതീശന്‍

ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Sept 2021 1:59 PM IST

ഏതു ചെകുത്താന്‍മാരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറി; വി.ഡി സതീശന്‍
X

കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സി.പി.എം ബി.ജെ.പിയെ കൂട്ടുപിടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ഏത് ചെകുത്താനുമായി കൂട്ടുകൂടാനും മടിയില്ലാത്ത സംഘമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സി.പി.എമ്മിന്‍റെ യഥാര്‍ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എം കോട്ടയത്തേക്ക് എത്തിയപ്പോള്‍ സഖ്യം ബി.ജെ.പിക്ക് ഒപ്പമായി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക വിവേചനത്തിന് കാരണമെന്നും സതീശന്‍ പ്രതികരിച്ചു.



TAGS :

Next Story