തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘ്പരിവാറിന് കീഴ്പെട്ട് നീങ്ങുന്നതിൻ്റെ തെളിവുകളാണ് പുറത്ത് വരുന്നത്; എം.വി ഗോവിന്ദൻ
കേരളത്തെ സനാതന ധർമ്മത്തിൻ്റെ ഭാഗമാക്കാനുള്ള തീവ്രമായ ഇടപെടൽ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: സംഘപരിവാറിന് കീഴ്പപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നീങ്ങുന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ ഗാന്ധി തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുവെന്നും വോട്ട് ചോരിയിൽ കേരളത്തിൽ ജാഗ്രത ഉണ്ടാകണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമായിരുന്നു അതിദാരിദ്ര്യ മുക്ത കേരളം എന്നും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണ് നടപ്പിലാക്കലിന് പിന്നിൽ. നേട്ടങ്ങളെ ഇകഴ്ത്തികാട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബിജെപി നേതാക്കൾ പറയുന്നത് പിന്നിൽ മോദി എന്നാണ്. കേരളത്തിന്റെ വികാസത്തിൽ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാറാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദാരിദ്ര്യ നിർമാർജനത്തിനായി സർക്കാർ നൽകിയ പക്ഷേ കൂപ്പൺ തട്ടിയെടുക്കുകയാണ് കോൺഗ്രസ് കൗൺസിലർ ചെയ്തത്. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് കേരളത്തിന്റെ രാഷ്ട്രീയമുന്നേറ്റത്തെ തടയാനാണ് വലതുപക്ഷം മാധ്യമങ്ങൾ ശ്രമിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ സനാതന ധർമ്മത്തിന്റെ ഭാഗമാക്കാനുള്ള തീവ്രമായ ഇടപെടൽ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിന്റ ഭാഗമാണ് സംഘപരിവാർ സർവകലാശാലയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്. മനസാക്ഷിയുള്ള മനുഷ്യരെല്ലാം ഇതിനെതിരെ ഉയർന്നു വരണം. മനുവാദം ഉയർത്താൻ ഉള്ള നീക്കമാണ് നടക്കുന്നത്. പുരോഗമന ആശയങ്ങളെ പിന്തള്ളാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Adjust Story Font
16

