Quantcast

വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാന്‍ മുസ്‍ലിം സമുദായത്തിന് അനുമതി നൽകണം: സി.പി.എം പോളിറ്റ്‌ ബ്യൂറോ

'പള്ളികൾ നിർമിക്കാനും വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാനും മുസ്‍ലിം സമുദായത്തിന് അനുമതി നൽകണം'

MediaOne Logo

ijas

  • Updated:

    2021-12-13 11:02:31.0

Published:

13 Dec 2021 10:49 AM GMT

വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാന്‍ മുസ്‍ലിം സമുദായത്തിന് അനുമതി നൽകണം: സി.പി.എം പോളിറ്റ്‌ ബ്യൂറോ
X

പള്ളികൾ നിർമിക്കാനും വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാനും മുസ്‍ലിം സമുദായത്തിന് അനുമതി നൽകണമെന്ന് സി.പി.ഐ.എം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്‍റെ വര്‍ഗീയ പ്രസ്താവനയെ സി.പി.ഐ.എം പോളിറ്റ്‌ ബ്യൂറോ വിമര്‍ശിച്ചു. 'പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല' എന്നായിരുന്നു മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞിരുന്നത്. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളിൽ പ്രാർഥനകൾ നടത്താറുണ്ടെന്നും മനോഹർ ലാൽ ഘട്ടറിന്‍റെ പ്രസ്‌താവന അംഗീകരിക്കാനാകില്ലെന്നും സി.പി.എം വ്യക്തമാക്കി.

മുസ്‍ലിംകളുടെ വെള്ളിയാഴ്ച്ചയിലെ പ്രാര്‍ത്ഥനക്ക് തടസ്സം നില്‍ക്കുന്ന ബജ്‌റംഗദൾ പോലുള്ള സംഘടനകള്‍ക്ക് പൊലീസ് കൂട്ടുനിൽക്കുന്നതായും അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാർഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്ന് സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്‌ച പ്രാർഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്നും പള്ളികൾ നിർമിക്കാനും വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാനും മുസ്‍ലിം സമുദായത്തിന് അനുമതി നൽകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവന:

'പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ല' എന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്‍റെ പ്രസ്‌താവന അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളിൽ പ്രാർഥനകൾ നടത്താറുണ്ട്‌. മനോഹർ ലാൽ ഘട്ടറിന്‍റെ പ്രസ്‌താവന അംഗീകരിക്കാനാകില്ല. ഗുരുഗ്രാമിൽ പള്ളികൾ നിർമിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പൊതുസ്ഥലത്ത്‌ വെള്ളിയാഴ്‌ച പ്രാർഥന നടത്താൻ മുസ്‍ലിംകൾക്ക്‌ ഇതേ സർക്കാർ നൽകിയ അനുമതി മുഖ്യമന്ത്രി പിൻവലിച്ചു. അനുവദിച്ച സ്ഥലങ്ങളിൽ മുസ്‍ലിംകൾ വെള്ളിയാഴ്‌ച പ്രാർഥന നടത്തുന്നത്‌ മാസങ്ങളായി ബജ്‌റംഗദൾ പോലുള്ള സംഘടനകളിലെ പ്രവർത്തകർ തടയുന്നു. നീതി നിഷേധത്തിനു പൊലീസ്‌ കൂട്ടുനിൽക്കുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാർഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്‌. ഹരിയാന സർക്കാർ ഈ തീരുമാനം പിൻവലിക്കണം. വെള്ളിയാഴ്‌ച പ്രാർഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കണം. പള്ളികൾ നിർമിക്കാനും വഖഫ്‌ വസ്‌തുക്കളുടെ നിയന്ത്രണം നേടാനും മുസ്‍ലിം സമുദായത്തിന് അനുമതി നൽകണം.

TAGS :

Next Story