അപരന്മാരും സ്വതന്ത്രന്മാരും ഇല്ല; മാനന്തവാടിയിൽ ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം
എൽഡിഎഫും യുഡിഎഫും എൻഡിഎയും അപരന്മാരോ സ്വതന്ത്രന്മാരോ ഇല്ലാതെ നേരിട്ട് മത്സരിക്കുന്നു എന്നുള്ളതാണ് മാനന്തവാടിയിലെ ഇത്തവണത്തെ പ്രത്യേകത

വയനാട്: അപരന്മാരും സ്വതന്ത്രന്മാരും ഇല്ലാത്ത മാനന്തവാടിയിൽ ഇത്തവണ നടക്കുന്നത് നേർക്കുനേർ പോരാട്ടം. സംസ്ഥാനത്തു തന്നെ അപൂർവമായാണ് മൂന്ന് മുന്നണികൾ മാത്രമുള്ള ഒരു മത്സരം നടക്കുന്നത്. വയനാട്ടിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് മാനന്തവാടി.
എൽഡിഎഫും യുഡിഎഫും എൻഡിഎയും അപരന്മാരോ സ്വതന്ത്രന്മാരോ ഇല്ലാതെ നേരിട്ട് മത്സരിക്കുന്നു എന്നുള്ളതാണ് മാനന്തവാടിയിലെ ഇത്തവണത്തെ പ്രത്യേകത. നാമനിർദ്ദേശപത്രിക സമർപ്പണം കഴിഞ്ഞപ്പോൾ ജില്ലയിൽ മാനന്തവാടിയിൽ മാത്രമാണ് മൂന്നു മുന്നണികളും നേരിട്ട് മത്സരിക്കുന്ന ചിത്രം തെളിയുന്നത്. ശക്തമായ പോരാട്ടം നടക്കുന്നതിനാൽ പ്രവചനാതീതമായിരിക്കും മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് റിസൾട്ട്.
കഴിഞ്ഞ 10 വർഷമായി എൽഡിഎഫിലെ ഒ.ആര്‍ കേളുവാണ് മണ്ഡലത്തിന്‍റെ എംഎൽഎ കോൺഗ്രസിലെ പി.കെ ജയലക്ഷ്മിയായിരുന്നു എതിരാളി. ഇത്തവണ കേളുവിനെതിരെ യുഡിഎഫ് ഉഷ വിജയനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിക്കായി മത്സരരംഗത്ത് ഉള്ളത് ശ്യാംരാജുമാണ്. അപരന്മാരും സ്വതന്ത്രന്മാരും ഇല്ലാത്തതിനാൽ വോട്ടുകൾ വിഭജിക്കും എന്നതിൽ സ്ഥാനാർഥികൾക്ക് ആശങ്കയില്ല. സംസ്ഥാനത്ത് തന്നെ അപൂർവമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.
Adjust Story Font
16

