Quantcast

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; കലക്ടർ റിപ്പോർട്ട് തേടി

ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം

MediaOne Logo

ijas

  • Updated:

    2021-11-20 02:11:13.0

Published:

20 Nov 2021 2:09 AM GMT

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; കലക്ടർ റിപ്പോർട്ട് തേടി
X

വയനാട്ടിൽ ആദിവാസി യുവാവ് ദീപുവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്കാണ് കലക്ടർ നിർദേശം നൽകിയത്. പൊലീസിന് വീഴ്ച പറ്റിയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പരാതി പരിശോധിച്ചു വരികയാണെന്നും കലക്ടർ പറഞ്ഞു. നേരത്തെ മനുഷ്യാവകാശ കമ്മീഷനും എസ്.പിയോട് റിപ്പോർട്ട് തേടിയിരുന്നു.

ഒരാഴ്ച മുൻപാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു. 22 കാരനായ ദീപുവിനെക്കുറിച്ച് നാട്ടുകാർക്കും എതിരഭിപ്രായമില്ല. സെക്കിളോടിക്കാൻ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പൊലീസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. എന്നാൽ ദീപുവിനെ ക്രൂരമയി മർദിച്ച് കുറ്റം പൊലീസ് സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

TAGS :

Next Story