" ലൈഫ് മിഷൻ കേസിൽ വിവേക് കിരൺ പ്രതിസ്ഥാനത്ത് വരാഞ്ഞത് സിപിഎം-ബിജെപി ഡീലിന്റെ ഭാഗം"- അനിൽ അക്കര
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഉപകാരസ്മരയാണിത്- അനിൽ അക്കര

കോഴിക്കോട് : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഹാജരാകാതിരുന്നിട്ടും തുടർ നടപടി സ്വീകരിക്കാത്ത എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിലപാട് സംശയകരമാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര." ഇത് സിപിഎം - ബിജെപി ഡീലിൻ്റെ ഭാഗമാണ്." ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഉപകാരസ്മരണയാണെന്നും അനിൽ അക്കര ആരോപിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇഡി, വിജിലൻസ്, സിബിഐ അന്വേഷണങ്ങൾ. വിവിധ ഇടപാടുകളാണ് മൂന്ന് ഏജൻസികളും അന്വേഷിക്കുന്നത്. വിജിലൻസ് കേസ് എങ്ങും എത്തിയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച വിവരം പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആണ് ED നോട്ടീസ് അയച്ചത്. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ല ? ഇതിന് ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയണം. എന്തുകൊണ്ട് തുടർനടപടി ഉണ്ടായില്ലെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
Adjust Story Font
16

