Quantcast

'വേസ്റ്റ് വരുന്ന പണം ഇടാനുള്ള ബാഗ്, എനിക്കല്ല മമധര്‍മക്ക്' സുരേന്ദ്രനും ബാഗും എയറില്‍

ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ആരോപണവിധേയനായ കെ സുരേന്ദ്രനെ ന്യായീകരിക്കാനെത്തിയ വി.വി രാജേഷിനെ എയറില്‍ നിര്‍ത്തി ട്രോളന്മാര്‍

MediaOne Logo

Web Desk

  • Published:

    6 Jun 2021 12:58 PM GMT

വേസ്റ്റ് വരുന്ന പണം ഇടാനുള്ള ബാഗ്, എനിക്കല്ല മമധര്‍മക്ക് സുരേന്ദ്രനും ബാഗും എയറില്‍
X

ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ആരോപണവിധേയനായ കെ സുരേന്ദ്രനെ ന്യായീകരിക്കാനെത്തിയ വി.വി രാജേഷിനെ എയറില്‍ നിര്‍ത്തി ട്രോളന്മാര്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ ചർച്ചയ്ക്കിടെയുണ്ടായ രാജേഷിന്‍റെ വാദമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. സുരേന്ദ്രൻ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുന്ന വേളയിൽ ഉണ്ടായിരുന്ന പെട്ടിയിൽ ഷർട്ടും മുണ്ടും ആയിരുന്നു എന്നായിരുന്നു വിവി രാജേഷിന്‍റെ ന്യായീകരണം. 'ഇക്കാര്യം സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ച് ഉറപ്പുവരുത്തിയതാണ്' തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുഴൽപ്പണം കടത്തിയെന്ന ആരോപണത്തെ തള്ളിക്കൊണ്ട് രാജേഷ് വ്യക്തമാക്കി.

'ഈ ഹെലികോപ്ടർ കഥ നടക്കുന്നത് കേട്ട് ഞാൻ സുരേന്ദ്രൻ ജീയോട് ചോദിച്ചു. നിങ്ങളാ ഹെലികോപ്ടറിൽ എന്താണ് കൊണ്ടുവന്നത്? -പത്തനംതിട്ടയിലാണല്ലോ ഹെലികോപ്ടറിൽ കോടികൾ കൊണ്ടുവന്നു എന്ന് പറയുന്നത്- അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയൻ, പിന്നെ മറ്റുള്ള വസ്ത്രങ്ങൾ, ഷർട്ട്, മുണ്ട്. ചെറിയ ബാഗിൽ ഒരു ഷേവിങ് സെറ്റും കുറച്ച് പൗഡറും ഒരു ചീപ്പോ പെർഫ്യൂമോ എന്തോ ഉണ്ടായിരുന്നു. ഇതായിരുന്നു കൊണ്ടുവന്നത്. ഇതാണ് ഞങ്ങളുടെ കൈയിലുള്ളത്. ഇതല്ലാതെ തെളിവുണ്ടെങ്കിൽ വച്ചോണ്ടിരിക്കാതെ കോടതിയിൽ പോകണം- വി.വി രാജേഷ് പറഞ്ഞു.

വി.വി രാജേഷിന്‍റെ ന്യായീകരണത്തിന് പിന്നാലെ ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പൊങ്കാല നടത്തുകയായിരുന്നു. വിവിധ തരത്തിലുള്ള ട്രോളുകള്‍ മിനിട്ടുകള്‍ക്കം സേഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.








TAGS :

Next Story