Quantcast

പ്രവേശം നിഷേധിച്ചു; ജയലളിതയെ കാണാനാവാതെ വളര്‍ത്തുപുത്രന്‍ മടങ്ങി

MediaOne Logo

Sithara

  • Published:

    19 April 2018 3:49 PM GMT

പ്രവേശം നിഷേധിച്ചു; ജയലളിതയെ കാണാനാവാതെ വളര്‍ത്തുപുത്രന്‍ മടങ്ങി
X

പ്രവേശം നിഷേധിച്ചു; ജയലളിതയെ കാണാനാവാതെ വളര്‍ത്തുപുത്രന്‍ മടങ്ങി

വി എന്‍ സുധാകരനാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശം ലഭിക്കാതെ നിരാശനായി മടങ്ങേണ്ടി വന്നത്

ചികിത്സയിലുള്ള മുഖ്യമന്ത്രി ജയലളിതയെ കാണാനെത്തിയ വളര്‍ത്തുപുത്രന് ആശുപത്രിയില്‍ പ്രവേശം നിഷേധിച്ചു. ജയലളിതയുടെ വളര്‍ത്തുപുത്രനായി അറിയപ്പെട്ടിരുന്ന വി എന്‍ സുധാകരനാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശം ലഭിക്കാതെ നിരാശനായി മടങ്ങേണ്ടി വന്നത്.

രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ച ആര്‍ഭാട വിവാഹത്തിലെ വരന്‍. ഒരു കാലത്ത് ജയലളിതയുടെ അരുമയായിരുന്ന ദത്തുപുത്രന്‍.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെത്തിയ സുധാകരന് ഉള്ളിലേക്ക് പ്രവേശാനുമതി കിട്ടിയില്ല. അടഞ്ഞ ഗേറ്റിനുമുന്നില്‍ വാഹനത്തില്‍ തന്നെയിരുന്ന സുധാകരന്‍ ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം മടങ്ങി.

ഇതിനകം കാമറകള്‍ സുധാകരനെ വളഞ്ഞു. കാരണമുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുധാകരന്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1995 ലായിരുന്നു കോടിക്കണക്കിന് രൂപ ചെലവിട്ട സുധാകരന്റെ കല്യാണം നടന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ നിലംപരിശായതിന് ഈ വിവാഹധൂര്‍ത്തും ഒരു കാരണമായി. വൈകാതെ സുധാകരനുമായി തെറ്റിയ ജയലളിത അയാള്‍ തന്റെ ദത്തുപുത്രനല്ലെന്ന് പ്രഖ്യാപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്കൊപ്പം ശിക്ഷിക്കപ്പെട്ട സുധാകരന്‍ മയക്കുമരുന്നും ലൈസന്‍സില്ലാത്ത തോക്കും കൈവശം വെച്ച കേസിലും പ്രതിയാണ്.

TAGS :

Next Story