Quantcast

ഇസ്രത്ത് ജഹാന്‍ കേസ്; സമ്മര്‍ദ്ദം മൂലമാണ് സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കേണ്ടി വന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍

MediaOne Logo

admin

  • Published:

    12 May 2018 9:47 PM GMT

ഇസ്രത്ത് ജഹാന്‍ കേസ്; സമ്മര്‍ദ്ദം മൂലമാണ് സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കേണ്ടി വന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍
X

ഇസ്രത്ത് ജഹാന്‍ കേസ്; സമ്മര്‍ദ്ദം മൂലമാണ് സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കേണ്ടി വന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍

ഇസ്രത്തിന്റെ തീവ്രവാദ ബന്ധത്തെ സൂചിപ്പിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി വീണ്ടും സത്യവാങ്മൂലം തയ്യാറാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ് മണി ടൈംസ് നൌ ചാനലിനോട് പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉന്നത തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവും പീഡനവും കൊണ്ടാണ് തിരുത്തിയ സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കേണ്ടി വന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇസ്രത്തിന്റെ തീവ്രവാദ ബന്ധത്തെ സൂചിപ്പിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി വീണ്ടും സത്യവാങ്മൂലം തയ്യാറാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ് മണി ടൈംസ് നൌ ചാനലിനോട് പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരിക്കെ പി. ചിദംബരമാണ് സത്യവാങ്മൂലം തിരുത്തിയതെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ ആരോപണത്തിന് പിന്നാലെയാണ് ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍.

ചിദംബരത്തിനെതിരായ ജി.കെ പിള്ള യുടെ ആരോപണത്തിന് പിന്നാലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ തിരുത്തിയ സത്യാവാങ് മൂലത്തില്‍ ഒപ്പു വച്ച ഉദ്ദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 2009 ന് ശേഷം ഇസ്രത്ത് ജഹാന്‍ കസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സമ്മര്‍ദ്ദവും പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നു എന്ന് ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ് മണി പറയുന്നു. സത്യവാങ് മൂലം തിരുത്താന്‍ ഉന്നത തലങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി, രാഷ്ട്രീയ പരമായ ഇടപെടലാണ് കേസില്‍ നടന്നത്. കേസന്വേഷിച്ച പ്രത്യേക സംഘത്തിലെ സതീഷ് വര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മാനസികമായും ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നുവെന്നും ആര്‍.വി.എസ് മണിആരോപിക്കുന്നു. കേസ് ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചിദംബരം നേരത്തെ സ്വാഗതം ചെയ്തിരുന്നു, തെറ്റായി ഒന്നും ഒന്നും ചെയ്തിട്ടില്ലെന്നും ആദ്യ സത്യവാങ് മൂലം സംശയാസ്പദവും വസ്തുതത വിരുദ്ധവും ആയതിനാലാണ് ഇടപെട്ടത് എന്നുമാണ് ചിദംബരത്തിന്റെ വിശദീകരണം.

TAGS :

Next Story