Quantcast

പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നു

MediaOne Logo

Jaisy

  • Published:

    29 May 2018 12:22 AM GMT

പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നു
X

പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നു

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്,സഹോദരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കൊത്തയില്‍ പെൺകുട്ടിയെ ഗർഭം ധരിച്ചതിന് ഇരുപത്തഞ്ചുകാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രുമ സെന്‍ നന്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്,സഹോദരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊൽക്കത്തയിൽ നിന്നും 176 കിമീ അകലെ ബിർഭും ജില്ലയിലെ ഇല്ലാ ബസാർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. രുമ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ബിശ്വനാഥ് നന്ദിയും അദ്ദേഹത്തിന്റെ സഹോദരിയും ചേര്‍ന്ന് അവരെ സമീപത്തുള്ള പതോളജി സെന്ററില്‍ കൊണ്ടുപോയി അള്‍ട്രാ സോണോഗ്രഫി പരിശോധനക്ക് വിധേയമാക്കി. പെണ്‍കുഞ്ഞാണെന്ന് മനസിലായപ്പോള്‍ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന രുമയെ പീഡിപ്പിക്കാന്‍ തുടങ്ങി. രുമയുടെ ബോധം പോകുന്നതു വരെ അടിക്കുമായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായി രുമ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് രുമയുടെ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു. രുമ ആത്മഹത്യ ചെയ്തുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയിച്ചിരിക്കുകയാണ്.

ജ്വല്ലറി ബിസിനസുകാരനാണ് രുമയുടെ ബര്‍ത്താവ്. പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചാല്‍ അനന്തരഫലം വളരെ രൂക്ഷമായിരിക്കുമെന്ന് ഭര്‍തൃസഹോദരി രുമയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. രുമയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ബിശ്വനാഥിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ബിശ്വനാഥിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. പതോളജി സെന്ററിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story