മുസ്‌ലിം പള്ളികൾ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ദേശിയ ഹരിത ട്രൈബ്യുണലിന്‍റെ നിർദേശം
ശബ്ദമലിനീകരണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നടപടി എടുക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു

മുസ്‌ലിം പള്ളികൾ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ദേശിയ ഹരിത ട്രൈബ്യുണലിന്‍റെ നിർദേശം. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നടപടി എടുക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ദേശിയ ഹരിത ട്രൈബ്യുണൽ അധ്യക്ഷൻ ആദർശ് ഗോയലിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കിഴക്കൻ ഡൽഹിയിലെ ഏഴ് മുസ്ലിംപള്ളികളില്‍ നിന്ന് അനുവദനീയമായതിലും അധികം ശബ്ദമുണ്ടാകുന്നെന്നാരാപിച്ചാണ് അഖണ്ഡ ഭാരത് മോര്‍ച്ച എന്ന സംഘടന ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ഹരജി പരിഗണിച്ച ട്രൈബ്യൂണല്‍ വിഷയം പരിശോധിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‌ഡിനോടും, ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ആവശ്യപ്പെട്ടു. നിയമം അനുവദിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി വിടുന്നുണ്ടോ എന്ന് ഇരുബോര്‍ഡുകളും സംയുക്തമായി പരിശോധിക്കണം. വ്യത്യസ്ത സമയങ്ങളിലാകണം പരിശോധന നടത്തേണ്ടത്. ശബ്ദമലിനീകരണമുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ നോഡല്‍ ഏജന്‍സിസായി നിശ്ചയിച്ചിട്ടുണ്ട്.
കിഴക്കന്‍ ഡല്‍ഹി പൊലീസ് സൂപ്രണ്ടിനോടും ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശിയ ഹരിത ട്രൈബ്യുണൽ അധ്യക്ഷൻ ആദർശ് ഗോയലിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Adjust Story Font
16

