Quantcast

"ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍ പോലും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല"; ബീഹാറില്‍ സ്ഥിതി രൂക്ഷമെന്ന് ബി.ജെ.പി പ്രസിഡന്‍റ്

രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളിലൊന്നാണ് ബീഹാര്‍

MediaOne Logo

Web Desk

  • Updated:

    2021-05-01 11:14:36.0

Published:

1 May 2021 10:02 AM GMT

ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍ പോലും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല; ബീഹാറില്‍ സ്ഥിതി രൂക്ഷമെന്ന് ബി.ജെ.പി പ്രസിഡന്‍റ്
X

ബീഹാറില്‍ സ്ഥിതി അതീവ രൂക്ഷമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ സഞ്ജയ് ജെയ്‍സ്വാള്‍. എന്റെ പ്രിയ സുഹൃത്തായ ഡോക്ടർപോലും ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്നും സംസ്ഥാനത്ത് ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലെന്നും ഓക്സിജൻ ദൗർലഭ്യമാണെന്നും ജെയ്‍സ്വാള്‍ പറഞ്ഞു. അതിനാൽ ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും എം.പി നിർദേശിച്ചു.

"വ്യാപനം രൂക്ഷമായതോടെ എന്‍റെ ഡോക്ടർ സുഹൃത്തുപോലും േഫാൺ വിളിച്ചിട്ട് എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ അവരും നിസ്സഹായരാണ്. രണ്ടാംതരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടപ്പെട്ടു. കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചമ്പാരൻ മണ്ഡലത്തിൽ ആശുപത്രി കിടക്കകളും ഓക്സിജൻ സൗകര്യവും ഒരുക്കി. എന്നാൽ സൗകര്യം തികയാത്ത ഘട്ടത്തിലെത്തി. ബേട്ടിയ നഗരത്തിൽ കിടക്കകളുടെ എണ്ണം ഉയർത്താനാണ് ശ്രമം. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തി'' -എം.പി ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളിലൊന്നാണ് ബീഹാര്‍.

TAGS :

Next Story