Quantcast

ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് തുടരും

താത്കാലിക വിലക്ക് നീട്ടിയത് ആറ് മാസത്തേക്ക്

MediaOne Logo

Web Desk

  • Published:

    25 Nov 2018 6:45 PM GMT

ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് തുടരും
X

ഒമാനിൽ സ്വകാര്യ മേഖലയിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 അവസാനം മുതലാണ് താൽക്കാലിക വിസാ വിലക്ക് പ്രാബല്യത്തിൽ വന്നത്.

ഒമാൻ മാനവ വിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബഖ്രി താൽക്കാലിക വിസാ വിലക്ക് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. സെയിൽസ് റെപ്രസേൻററ്റീവ്/പ്രൊമോട്ടർ, പർച്ചേഴ്സ് റപ്രസേൻററ്റീവ്, നിർമാണ, ശുചീകരണ തൊഴിലാളികൾ, ആശാരി, കൊല്ലൻ, ഇഷ്ടിക നിർമാണ തൊഴിലാളി എന്നിവരുടെ വിസാ വിലക്കാണ് നീട്ടിയത്. എക്സലൻസ് വിഭാഗത്തിലെ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾക്കായി ജോലി ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ എന്നിവക്ക് വിസാ വിലക്ക് ബാധകമായിരിക്കില്ല. സ്വദേശികൾക്ക് തൊഴിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാനാണിത്. പട്ടികയിലുള്ള തസ്തികകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. നിലവിൽ വിസയുള്ളവർക്ക് ജോലിയിൽ തുടരാൻ കഴിയും. ഒപ്പം നിലവിലുള്ളവർ പിരിഞ്ഞുപോകുന്ന ഒഴിവിൽ പകരം പെർമിറ്റുകൾ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ജനുവരി മുതൽ എഞ്ചിനീയറിങ് അടക്കം 87 തസ്തികകളിലും താൽക്കാലിക വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്ടിയിട്ടുണ്ട്.

TAGS :

Next Story