Quantcast

ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ലെന്ന് ഖത്തര്‍

ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു

MediaOne Logo

  • Published:

    24 Dec 2020 8:16 AM IST

ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ലെന്ന് ഖത്തര്‍
X

ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിനായി നിലവില്‍ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോസ്കോയില്‍ നടത്തിയ

വാര്‍ത്താസമ്മേളത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തറിനെതിരായ ഉപരോധത്തിന് കാരണമായ ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിനായി നിലവില്‍ രാഷ്ട്രീയ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചെറിയ പ്രശ്നങ്ങളൊന്നും സമാധാന നീക്കങ്ങളെ ബാധിക്കില്ല. ഉപരോധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സൌദി അറേബ്യയുമായിട്ടാണ് നിലവില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം കാരണം ഏറ്റവും കുടുതല്‍ നഷ്ടം സംഭവിച്ചത് ജി.സി.സി രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ്.

നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയൂ. തര്‍ക്കം തീര്‍ക്കുകയെന്നത് ഏതെങ്കിലും ഒരു പക്ഷത്തിന്‍റെ മാത്രം ആവശ്യമല്ല. മറിച്ച് മൊത്തം മേഖലയുടെതാണ്. ഇതിനൊപ്പം തന്നെ ഇറാനും ജി.സി.സി രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story