Quantcast

തുര്‍ക്കിയില്‍ സ്‌കൂള്‍ മീറ്റിനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതര്‍

MediaOne Logo

Subin

  • Published:

    18 Jan 2017 11:39 PM GMT

തുര്‍ക്കിയില്‍ സ്‌കൂള്‍ മീറ്റിനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതര്‍
X

തുര്‍ക്കിയില്‍ സ്‌കൂള്‍ മീറ്റിനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതര്‍

മീറ്റിന്‌ തടസമുണ്ടാകില്ലെന്ന്‌ അധികൃതര്‍ അറിയിച്ചെന്ന്‌ ടീം മാനേജര്‍ ചാക്കോ ജോസഫ്‌ മീഡിയ വണ്ണിനോട്‌ പറഞ്ഞു. 

തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതരാണെന്ന്‌ വിദേശകാര്യമന്ത്രാലയം. മീറ്റിന്‌ തടസമുണ്ടാകില്ലെന്ന്‌ അധികൃതര്‍ അറിയിച്ചെന്ന്‌ ടീം മാനേജര്‍ ചാക്കോ ജോസഫ്‌ മീഡിയ വണ്ണിനോട്‌ പറഞ്ഞു. അതേസമയം തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

വിദേശകാര്യ മന്ത്രി സുക്ഷമാ സ്വരാജിന്‍റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു, ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അങ്കാറയില്‍ ഹൈല്‍പ് ലൈന്‍ സംവിധാനം തുറന്നിട്ടുണ്ട്. വീടുകളില്‍നിന്നും ജോലി സ്ഥലത്ത് നിന്നും പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ട്രാബ്സണ്‍ നഗരത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടുന്ന കായിക താരങ്ങള്‍ സുരക്ഷിതരാണ് ടീം മേനജര്‍ അറിയിച്ചു.

ലോക സ്കൂള്‍ കായിക മീറ്റിനാണ് 13 മലയാളികള്‍ അടങ്ങുന്ന 190 പേരുടെ സംഘം തുര്‍ക്കിയിലെത്തിയത്. മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം തിങ്കളാഴ്ച ഇവര്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഇസ്താം ബൂള്‍ വിമാനത്താവളം വഴി യാത്ര സാധ്യമായില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ ആശ്രയിക്കുമെന്നും ടീം മാനേജര്‍ വ്യക്തമാക്കി.

തുര്‍ക്കിയിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വിദേശകാര്യമന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തുറന്നിട്ടുണ്ട്. അങ്കാറ +905303142203, ഇസ്‌താംബൂള്‍ +905305671095

TAGS :

Next Story