Quantcast

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി പി.എസ്.ജി, സുല്‍ത്താനും സംഘവും ഫൈനലില്‍

ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ പടയുടെ വിജയം.

MediaOne Logo

  • Published:

    19 Aug 2020 4:54 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി പി.എസ്.ജി, സുല്‍ത്താനും സംഘവും ഫൈനലില്‍
X

ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ ജര്‍മ്മന്‍ ക്ലബായ ലീപ്‌സിഷിനെ പരാജയപ്പെടുത്തി പി.എസ്.ജി ഫൈനലില്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഇതാദ്യമായാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്.

മത്സരത്തിന് കിക്കോഫ് മുഴങ്ങിയതുമുതല്‍ മൈതാനത്ത് ആധിപത്യം തുടങ്ങിയ പി.എസ്.ജി ലീപ്‌സിഷിനെ വരിഞ്ഞുമുറുക്കി. 13-ാം മിനിറ്റില്‍ തന്നെ ഇതിന് ഫലം കണ്ടു. നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കില്‍ നിന്നായിരുന്നു ഗോള്‍. എയ്ഞ്ചല്‍ ഡി മരിയ എടുത്ത ഫ്രീക്കിക്കില്‍ ഉയര്‍ന്നുചാടി തലനീട്ടിയ മാര്‍ക്വിനോസ് പന്ത് ലീപ്‌സിഷിന്‍റെ പോസ്റ്റിലേക്ക്, പി.എസ്.ജിയുടെ അദ്യ ഗോള്‍. പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ച ലീപ്‌സിഷിന്‍റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള നിയോഗം എയ്ഞ്ചല്‍ ഡി മരിയക്കായിരുന്നു. 42ാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് വീണുകിട്ടിയ പന്ത് അനായാസം വലയിലെത്തിച്ച്‌ എയ്ഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അറ്റലാന്റയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തിരിക്കേണ്ടി വന്ന ഡി മരിയ ഗംഭീര തിരിച്ചുവരവാണ് ലീപ്‌സിഷിനെതിരേ നടത്തിയത്.

55-ാം മിനുട്ടില്‍ പി.എസ്.ജിക്കായി യുവാന്‍ ബെര്‍നറ്റ് പട്ടിക പൂര്‍ത്തിയാക്കി. രണ്ട് അസിസ്റ്റും ഒരു ഗോളും കൊണ്ട് ഡിമരിയ കളം നിറഞ്ഞപ്പോള്‍ സൂപ്പര്‍ ഡ്രിബിളുകള്‍ കൊണ്ട് നെയ്മറും പിഎസ്ജിയെ നയിച്ചു.

കളിയുടെ സര്‍വ്വധിപത്യവും പി.എസ്.ജിക്കായിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീം ഒളിംപിക് ലിയോണും തമ്മിലുള്ള കളിയിലെ വിജയികളാണ് പി.എസ്.ജി ഫെെനലില്‍ നേരിടുക.

TAGS :

Next Story