Quantcast

ഇനി കാനറികളില്ല; പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ

106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്

MediaOne Logo

Web Desk

  • Updated:

    2022-12-09 18:49:22.0

Published:

9 Dec 2022 1:59 PM GMT

ഇനി കാനറികളില്ല; പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ
X

ദോഹ: ഖത്തർ ലോകകപ്പിൽ പന്ത് തട്ടാൻ ഇനി കാനറികളില്ല. ക്വാർട്ടർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ വീഴ്ത്തി. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ കോട്ടക്കുള്ളിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.

നെയ്മറിന്റെ ഗോളിൽ അധിക സമയത്തിൽ ലീഡെടുത്ത ബ്രസീലിനെതിരെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. അധിക സമയത്തിൽ 117ാം മിനുട്ടിലാണ് ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രോട്ടുകൾ സമനില പിടിച്ചത്. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്. രണ്ടാം പകുതിയും ഗോൾരഹിത സമനിലയിലായിരുന്നു. തുടർന്ന് അധിക സമയത്തിന്റെ ഒന്നാം പകുതിയിലാണ് സുൽത്താന്റെ ഗോൾവേട്ട. എട്ടു സേവുമായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച് ബ്രസീലിനെ തടുത്തിടുകയായിരുന്നു. ഒരു ലോകകപ്പിൽ ക്രൊയേഷ്യൻ ഗോളി നേടുന്ന ഏറ്റവും കൂടുതൽ സേവാണിത്.

13-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങി.

41-ാം മിനി്റ്റിൽ പെനാൾട്ടി ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.

ബ്രസീൽ നിര: (4-2-3-1) റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, നെയ്മർ, റഫീന്യ, കസമിറോ, ലുക്കാസ് പക്വേറ്റ, ഡാനിലോ, തിയാഗോ സിൽവ, മാർകീന്യോസ്, എഡർ മിലിറ്റാവോ, അലിസൺ ബെക്കർ

ക്രൊയോഷ്യൻ നിര: (4-3-3) പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്, ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ജുറാനോവിച്ച്, ലോവേൺ, ഗ്വാഡിയോൾ, സോസ, ലിവാക്കോവിച്ച്

ബ്രസീലും ക്രൊയേഷ്യയും ക്വാർട്ടറിലെത്തിയ വഴി

ബ്രസീൽ

സെർബിയ 0 ബ്രസീൽ 2

സ്വിറ്റ്സർലാൻഡ് 0 ബ്രസീൽ 1

കാമറൂൺ 0 ബ്രസീൽ 0

പ്രീക്വാർട്ടർ

ദക്ഷിണ കൊറിയ 4 ബ്രസീൽ 1

ക്രൊയേഷ്യ

മൊറോക്കോ 0 ക്രൊയേഷ്യ 0

കാനഡ 1 ക്രൊയേഷ്യ 4

ബെൽജിയം 0 ക്രൊയേഷ്യ 0

പ്രീക്വാർട്ടർ

ജപ്പാൻ 0 ക്രൊയേഷ്യ 0 (പെനാൽറ്റി 1-3)

TAGS :

Next Story